Friday, November 21, 2008

2008 നവംബര്‍ മൂന്നാം വാരത്തിലെ മാര്ക്സിസ്റ്റ് അക്രമവാര്ത്തകള്

ഇടക്കുവെച്ചു ബ്ലോഗ് നിന്നു പോയതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

അക്രമങ്ങള്‍ കുറിച്ചിടാന്‍ എനിക്ക് സമയം കിട്ടിയാലും ഇല്ലെങ്കിലും മാര്ക്സിസസ്റ്റുകാര്ക്ക്ക‌ അക്രമങ്ങള്‍ നടത്താന്‍ യാതൊരു സമയക്കുറവും ഇല്ല.


അക്രമങ്ങള്‍ തുടരുന്നു .............




15/11/08

(1) ബാനറുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു

പെരുമാട്ടി: യുവജനതാദള്‍ നിയോജകമണ്ഡലം റാലിയുടെ ബാനറുകളും നേതാക്കളുടെ ചിത്രങ്ങളും സി.പി.എം. പ്രവര്ത്ത്കര്‍ നശിപ്പിച്ചതായി യുവജനതാദള്‍ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ചിറ്റൂര്‍ യുവജനതാദള്‍ മണ്ഡലം കമ്മറ്റിയോഗം പ്രതിഷേധിച്ചു. പ്രസിഡന്റ്‌ അനില്കുളമാര്‍ അധ്യക്ഷനായി.

(2)ചിറ്റൂരില്‍ സി.പി.എം. ജനതാദള്‍ സംഘര്ഷംയ: മൂന്നുപേര്ക്ക്്‌ പരിക്കേറ്റു

ചിറ്റൂര്‍: നല്ലേപ്പിള്ളി വാക്കിനിച്ചള്ളയിലും ചിറ്റൂര്‍ ടൗണിലുമുണ്ടായ സി.പി.എം.-ജനതാദള്‍ സംഘര്ഷരത്തില്‍ മൂന്നുപേര്ക്ക് ‌ വെട്ടേറ്റു. രണ്ട്‌ ജനതാദള്‍ പ്രവര്ത്തുകര്ക്കും് ഒരു സി.പി.എം. പ്രവര്ത്തികനുമാണ്‌ വെട്ടേറ്റത്‌. സി.പി.എം. പ്രവര്ത്തികന്‍ വാക്കിനിച്ചള്ള വേലുച്ചാമിയുടെ മകന്‍ ഭവില്ദാുസ്‌ (25), ജനതാദള്‍ പ്രവര്ത്ത്കരായ വാക്കിനിച്ചള്ള ഗോപാലന്റെ മകന്‍ പ്രതീഷ്‌ (21), കരിഞ്ഞാലിപ്പള്ളം പുത്തന്പാംലം കണ്ടമുത്തന്റെ മകന്‍ ശെല്വളന്‍ (35) എന്നിവര്ക്കാ ണ്‌ വെട്ടേറ്റത്‌.

സംഭവത്തെതുടര്ന്ന് ‌ ജനതാദളിന്റെ നല്ലേപ്പിള്ളി പഞ്ചായത്ത്‌ കമ്മിറ്റി ഓഫീസും ജനതാദള്‍ പ്രവര്ത്ത കന്റെ ആലാംകടവിലെ ഷാപ്പും തല്ലിത്തകര്ത്തിലട്ടുണ്ട്‌. ജനതാദള്‍ പ്രവര്ത്തസകരുടെ രണ്ട്‌ ബൈക്കും തകര്ത്തു .

ജനതാദള്‍ പ്രവര്ത്ത്കനായ പ്രതീഷിന്റെ വീട്ടില്‍ രാവിലെ സി.പി.എം. പ്രവര്ത്ത കനെത്തി ഭീഷണിപ്പെടുത്തിയതിനെത്തുടര്ന്ന്്‌ വെള്ളിയാഴ്‌ച രാവിലെ 10.30 ഓടെയാണ്‌ പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌.

16/11/08

(1) കോളിയടുക്കത്ത്‌ ഡി.വൈ.എഫ്‌.ഐ-ലീഗ്‌ സംഘര്ഷം


കോളിയടുക്കം: കോളിയടുക്കത്ത്‌ ഡി.വൈ.എഫ്‌.ഐ-ലീഗ്‌ സംഘര്ഷംവ. നാലുപേര്ക്ക് ‌ പരിക്ക്‌. ഡി.വൈ.എഫ്‌.ഐ. പ്രവര്ത്ത്കരായ കോളിയടുക്കത്തെ മധു (35), സുധീഷ്‌ കുണ്ടടുക്കം (20), ലീഗ്‌ പ്രവര്ത്തകകരായ അബ്ദുള്ഖാകദര്‍, അഹമ്മദ്‌ എന്നിവരെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച രാത്രിയിലാണ്‌ അക്രമം. കോളിയടുക്കം ടൗണില്‍ ഡി.വൈ.എഫ്‌.ഐ. സ്ഥാപിച്ച ബസ്‌ വെയിറ്റിംഗ്‌ ഷെല്ട്ലാര്‍ കഴിഞ്ഞദിവസം കരിഓയില്‍ ഒഴിച്ച്‌ വികൃതമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്‌ച ഡി.വൈ.എഫ്‌.ഐ. കോളിയടുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗംനടന്നിരുന്നു. പ്രതിഷേധയോഗം കഴിഞ്ഞ്‌ പ്രവര്ത്താകര്‍ പിരിഞ്ഞു പോകുന്നതിനിടെയാണ്‌ സംഘട്ടനമുണ്ടായത്‌. പോലീസ്‌ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്

(2) എസ്‌.എഫ്‌.ഐ. പ്രവര്ത്ത്കര്ക്കെരതിരെ കേസ്‌

ധര്മടം: ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി.ക്കാരനെ മര്ദിരച്ച കേസില്‍ രണ്ട്‌ എസ്‌.എഫ്‌.ഐ. പ്രവര്ത്തോകര്ക്കെപതിരെ കേസ്‌. പാലിശ്ശേരിയിലെ പി.പി.ഷിജിലിനെ കോളേജിനകത്ത്‌ തടഞ്ഞുനിര്ത്തില മര്ദി്ച്ച കേസിലാണ്‌ ശരത്‌, നിഖില്‍ എന്നിവര്ക്കെ തിരെ ധര്മ്മാടം പോലീസ്‌ കേസെടുത്തത്‌.

17/11/08

(1) ചിറ്റൂരില്‍ രണ്ട്‌ ജനതാദള്‍ പ്രവര്ത്തികര്ക്കുരകൂടി വെട്ടേറ്റു


ചിറ്റൂര്‍: സി.പി.എം.-ജനതാദള്‍ സംഘര്ഷംാ തുടരുന്ന ചിറ്റൂര്‍ മേഖലയില്‍ ഞായറാഴ്‌ച നടന്ന സംഘട്ടനങ്ങളില്‍ രണ്ട്‌ ജനതാദള്‍ പ്രവര്ത്തംകര്ക്കുതകൂടി വെട്ടേറ്റു. വണ്ടിത്താവളം പുറയോരം പഴനിയുടെ മകന്‍ കൃഷ്‌ണന്കു ട്ടി (24), മുതലമട കുറ്റിപ്പാടം പാറക്കുളമ്പ്‌ രാമകൃഷ്‌ണന്റെ മകന്‍ ഭവല്ദാതസ്‌ (21) എന്നിവര്ക്കാ ണ്‌ വെട്ടേറ്റത്‌. ഇരുവരും ചെത്തുതൊഴിലാളികളാണ്‌.

ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 12 ഓടെ വിളയോടി ആശ്രമത്തിന്‌ സമീപമുള്ള ഒഴിഞ്ഞ പ്രദേശത്താണ്‌ കൃഷ്‌ണന്കു ട്ടിക്ക്‌ വെട്ടേറ്റത്‌. ബൈക്കില്‍ ചിറ്റൂരില്നിിന്ന്‌ പൂജാസാധനങ്ങള്‍ വാങ്ങി വീട്ടിലേക്കുപോകുമ്പോള്‍ മറ്റൊരു ബൈക്കില്‍ പിന്തുടര്ന്നെ ത്തിയ രണ്ടംഗസംഘം പിന്നില്നിരന്ന്‌ വെട്ടുകയായിരുന്നു. വലതുതോളിന്‌ പരിക്കേറ്റ ഇയാള്‍ പിന്നീട്‌ സ്വയം ബൈക്കോടിച്ച്‌ വിളയോടി സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തി.

മൂന്നുമണിയോടെയാണ്‌ ഭവല്ദാടസിന്‌ വെട്ടേറ്റത്‌. സി.പി.എം. പ്രവര്ത്ത കനായ പാര്ഥരനോടൊപ്പം മൊപ്പെഡില്‍ സഞ്ചരിക്കുകയായിരുന്ന ഭവല്ദാ്സിനെ വണ്ടിത്താവളം ചുള്ളിപ്പെരുക്കമേട്‌ ഭാഗത്തുവെച്ചാണ്‌ മൂന്ന്‌ ബൈക്കുകളില്‍ പിന്തുടര്ന്നെ ത്തിയ സംഘം ആക്രമിച്ചത്‌. ഇടതുകാലിന്‌ സാരമായി പരിക്കേറ്റ ഇയാളെ ചിറ്റൂര്‍ താലൂക്കാസ്‌പത്രിയിലും തുടര്ന്ന് ‌ പാലക്കാട്‌ സ്വകാര്യ ആസ്‌പത്രിയിലും പ്രവേശിപ്പിച്ചു. സംഘര്ഷരമുള്ള പ്രദേശങ്ങളില്‍ പോലീസ്‌കാവല്‍ ശക്തമാക്കിയിട്ടുണ്ട്‌.

(2)കണ്ണമ്പ്ര കിഴക്കേകളത്തില്‍ സി.പി.എം.-കോണ്ഗ്ര്സ്‌ സംഘട്ടനം

വടക്കഞ്ചേരി: കണ്ണമ്പ്ര കിഴക്കേകളത്തില്‍ നടന്ന സി.പി.എം.- കോണ്ഗ്ര സ്‌ സംഘട്ടനത്തില്‍ എട്ടുപേര്ക്ക് ‌ പരിക്കേറ്റു. നാല്‌ സി.പി.എം പ്രവര്ത്തികര്ക്കുംക നാല്‌ കോണ്ഗ്രടസ്‌ പ്രവര്ത്തകകര്ക്കു മാണ്‌ പരിക്കേറ്റിട്ടുള്ളത്‌. ഞായറാഴ്‌ചവൈകീട്ട്‌ ആറുമണിയോടെയാണ്‌ സംഭവം. ഇരുവിഭാഗങ്ങളിലെ പ്രവര്ത്തംകര്‍ തമ്മില്‍ കിഴക്കേകളം കതിര്വേൈല ആഘോഷം നടക്കുന്നതിനിടെയാണ്‌ സംഘട്ടനമുണ്ടായത്‌. സംഭവമറിഞ്ഞ്‌ വടക്കഞ്ചേരി എസ്‌.ഐ. ബിജുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌സംഘം സ്ഥലത്തെത്തി. സംഘട്ടനത്തിനുപിന്നില്‍ മുന്വൈകരാഗ്യമാണെന്നാണ്‌ പോലീസ്‌ നിഗമനം.

പരിക്കേറ്റവരെ ആലത്തൂര്‍ താലൂക്കാസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം പുറമെനിന്നെത്തിയവരുള്പ്പ ടെ വീണ്ടും താലൂക്കാസ്‌പത്രിയില്വെലച്ചും സംഘര്ഷഗമുണ്ടായി. ഇതിനെത്തുടര്ന്ന് ‌ പരിക്കേറ്റ കോണ്ഗ്രുസ്‌ പ്രവര്ത്താകരെ ജില്ലാ ആസ്‌പത്രിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. സി.പി.എം. പ്രവര്ത്തറകരായ അനില്‍, ദേവദാസന്‍, ശിവന്‍, അപ്പുണ്ണി എന്നിവരെയാണ്‌ ആലത്തൂര്‍ താലൂക്കാസ്‌പത്രിയിലും കോണ്ഗ്രടസ്‌ പ്രവര്ത്തികരായ രാജന്‍, ഓമന, ഉണ്ണിക്കൃഷ്‌ണന്‍, ചിന്ന എന്നിവരെ പാലക്കാട്‌ജില്ലാ ആസ്‌പത്രിയിലും പ്രവേശിപ്പിച്ചിട്ടുള്ളത്‌. സംഘട്ടനസ്ഥലത്ത്‌ പോലീസ്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

(3)കുറ്റിയാടിയില്‍ രണ്ടാംദിവസവും സംഘര്ഷംര; പോലീസ്‌ ഗ്രനേഡ്‌ പ്രയോഗിച്ചു

കുറ്റിയാടി: ശനിയാഴ്‌ച മണിക്കൂറുകളോളം അക്രമം ഉണ്ടായ കുറ്റിയാടിയില്‍ രണ്ടാംദിവസവും സംഘര്ഷംഗ. ടൗണില്നിടന്ന്‌ വിട്ടുമാറിയുള്ള കടേക്കച്ചാല്‍ ഭാഗത്താണ്‌ വൈകിട്ട്‌ അക്രമം ഉണ്ടായത്‌. കെ.എസ്‌.യു. മുന്‍ ജില്ലാ പ്രസിഡന്റുള്പ്പെആടെ ഏതാനും പേര്ക്ക്ള‌ പരിക്കേറ്റു. ടൗണിലെ സി.പി.എം. ഓഫീസിനും ഏതാനും കടകള്ക്കു നേരെയും അക്രമമുണ്ടായി. അക്രമികളെ തുരത്താന്‍ പോലീസ്‌ നാലുതവണ ഗ്രനേഡ്‌ പ്രയോഗിച്ചു.

കടേക്കച്ചാലില്‍ നടന്ന സംഘര്ഷ.ത്തില്‍ കെ.എസ്‌.യു. മുന്‍ ജില്ലാ പ്രസിഡന്റ്‌ കെ.സി. നജ്‌മല്‍, മലേനാണ്ടി നയീം, വി.വി. മാലിക്‌, റജില്‍ എന്നിവര്ക്കാ ണ്‌ പരിക്ക്‌. ഇവരെ കുറ്റിയാടി സര്ക്കാ ര്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ റജില്‍ എസ്‌.എഫ്‌.ഐ.ക്കാരനും മറ്റുള്ളവര്‍ യൂത്ത്‌ കോണ്ഗ്രയസ്സുകാരുമാണ്‌.

കുറ്റിയാടി റസ്റ്റ്‌ഹൗസില്‍ വൈകിട്ട്‌ സമാധാനയോഗം നടക്കുന്നതിനിടയിലാണ്‌ വടകര റോഡിലെ കടേക്കച്ചാലില്‍ സംഘര്ഷംറ ഉടലെടുത്തത്‌. തുടര്ന്ന് ‌ സംഘര്ഷം് ആസ്‌പത്രിപരിസരത്തേക്കും വ്യാപിച്ചു. ഇതിന്നിടയിലുള്ള കല്ലേറില്‍ ഒരു ഹോട്ടലിന്റെ ചില്ലുകള്‍ തകര്ന്നു . പോലീസ്‌ ആദ്യം ഗ്രനേഡ്‌ പ്രയോഗിച്ചതോടെ ജനം ചിതറി ഓടി. തുടര്ന്നാ ണ്‌ സി.പി.എം. ഓഫീസിനുനേര്ക്ക്യ‌ കല്ലേറുണ്ടായത്‌. പിന്നീട്‌ പോലീസ്‌ ഗ്രനേഡ്‌ എറിഞ്ഞ്‌ അക്രമികളെ പിരിച്ചയച്ചു. ബസ്‌സ്റ്റാന്ഡിുലെ സി.പി.എം. അനുഭാവിയായ രാജന്റെ ഫ്രൂട്ട്‌ കട ഒരു സംഘം കൈയേറി പഴങ്ങളും മറ്റും പുറത്തേക്കിട്ടു. ഇവിടെയും പോലീസ്‌ ഗ്രനേഡ്‌ പ്രയോഗിച്ച്‌ അക്രമികളെ തുരത്തി.

ശനിയാഴ്‌ചത്തെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ സി.പി.എം.-കോണ്ഗ്രകസ്‌ കക്ഷികള്‍ ആഹ്വാനം ചെയ്‌ത ഹര്ത്താ‌ല്കാെരണം കുറ്റിയാടിയില്‍ ഞായറാഴ്‌ച കടകളൊന്നും തുറന്നില്ല. ടാക്‌സി, ഓട്ടോകളും ഓടിയില്ല. രാവിലെ തുറന്ന കടകള്‍ പാര്ട്ടി ക്കാര്‍ രംഗത്തിറങ്ങി അടപ്പിക്കുകയായിരുന്നു

18/11/08

(1) ഗ്രാമസേവകനെ കെട്ടിയിട്ടു മര്ദിരച്ച സംഭവം: 33 പേര്ക്കെ തിരെ കേസ്‌

പുല്‌പള്ളി: മുള്ളന്കൊില്ലി ഗ്രാമപ്പഞ്ചായത്ത്‌ ഗ്രാമസേവകനെ ഓഫീസില്നിുന്നു പിടിച്ചിറക്കി ടൗണില്‍ വൈദ്യുതിപോസ്റ്റില്‍ കെട്ടിയിട്ടു മര്ദിാച്ച സംഭവത്തില്‍ മൂന്ന്‌ ഡി.വൈ.എഫ്‌.ഐ. നേതാക്കളുടെയും കണ്ടാലറിയാവുന്ന 30 ഡി.വൈ.എഫ്‌.ഐ. പ്രവര്ത്ത്കരുടെയും പേരില്‍ പുല്‌പള്ളി പോലീസ്‌ കേസ്സെടുത്തു.

ഡി.വൈ.എഫ്‌.ഐ. നേതാക്കളായ സജി തൈപ്പറമ്പില്‍, സിജു ലൂക്കോസ്‌ തൈപ്പറമ്പില്‍, പഞ്ചായത്ത്‌ ലൈബ്രറിയിലെ താത്‌കാലിക ജീവനക്കാരനായ ജോസഫ്‌ എന്നിവരടക്കം 33 പേരുടെ പേരിലാണ്‌ കേസ്സെടുത്തിരിക്കുന്നത്‌.

ബലമായി പിടിച്ചിറക്കല്‍, മര്ദ നം, ചീത്തവിളി, വധഭീഷണി, ഔദ്യോഗിക കൃത്യനിര്വതഹണത്തില്‍ തടസ്സമേ ര്പ്പെ ടുത്തല്‍ എന്നീ കുറ്റങ്ങളാണ്‌ ഇവരുടെ പേരില്‍ ചാര്ത്തി യിരിക്കുന്നത്‌. കരീമിനെ ബുധനാഴ്‌ച രാത്രി സുല്ത്താ ന്ബ്ത്തേരി താലൂക്ക്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.


(2) വെളിയത്ത്‌ സി.പി.ഐ.-സി.പി.എം.സംഘട്ടനം ഏഴുപേര്ക്കു പരിക്ക്‌

ഓയൂര്‍: വെളിയത്ത്‌ സി.പി.ഐ.-സി.പി.എം.പ്രവര്ത്തപകര്‍ ഏറ്റുമുട്ടിയതിനെ തുടര്ന്ന്ത‌ ഇരുവിഭാഗങ്ങളിലുംപെട്ട ഏഴുപേര്ക്കു പരിക്കേറ്റു. സി.പി.ഐ.വെളിയം ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ കല്ലെറിയുകയും അവിടെയുണ്ടായിരുന്ന രണ്ട്‌ ഇരുചക്രവാഹനങ്ങള്‍ തകര്ക്കു കയും ചെയ്‌തു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ്‌ സംഭവം.

പരിക്കേറ്റ സി.പി.ഐ.പ്രവര്ത്ത്കരായ ഭാസി പരുത്തിയറ, ഗിരീഷ്‌, വിനോദ്‌ എന്നിവരെ കൊട്ടാരക്കര താലൂക്ക്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ സി.പി.എം.പ്രവര്ത്താകരായ രാജീവ്‌, മോനിഷ്‌, സുരേഷ്‌, അജയന്‍ എന്നിവരെ വെളിയത്ത്‌ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.

സി.പി.ഐ.പ്രവര്ത്ത്കരായ ഗിരീഷ്‌, വിനോദ്‌ എന്നിവരെ പാര്ട്ടി ഓഫീസിനു മുന്നില്വതച്ച്‌ സി.പി.എം.പ്രവര്ത്ത്കര്‍ മര്ദ്ദിലച്ചതോടെയാണ്‌ സംഭവങ്ങള്ക്ക് ‌ തുടക്കം. തുടര്ന്ന് ‌ സി.പി.ഐ.പ്രവര്ത്തപകര്‍ സംഘടിച്ച്‌ സി.പി.എം.പ്രവര്ത്തചകരെ തിരിച്ചടിച്ചു. ഇതിനിടെ സി.പി.ഐ.പാര്ട്ടി ഓഫീസിനുനേരെ ഉണ്ടായ കല്ലേറിലാണ്‌ അവിടെയുണ്ടായിരുന്ന ഭാസി പരുത്തിയറയ്‌ക്ക്‌ പരിക്കേറ്റത്‌.

വിവരമറിഞ്ഞ്‌ എഴുകോണ്‍ സി.ഐ. സന്തോഷ്‌ നായരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം എത്തി ഇരുവിഭാഗത്തെയും സമാധാനപ്പെടുത്തി പറഞ്ഞയച്ചു. എന്നാല്‍ പിരിഞ്ഞുപോയ സി.പി.ഐ.പ്രവര്ത്ത്കര്‍ വെളിയം കോളനിയിലുള്ള സി.പി.എം.ബ്രാഞ്ച്‌ ഓഫീസ്‌ അടിച്ചുതകര്ത്തുല. കൊടികളും നശിപ്പിച്ചു. സ്ഥലത്ത്‌ ഇപ്പോഴും സംഘര്ഷംള നിലനില്ക്കുയകയാണ്‌. ശക്തമായ പോലീസ്‌ കാവല്‍ ഏര്പ്പെളടുത്തിയിട്ടുണ്ട്‌.

19/11/08


(1) സിപിഎം ലോക്കല്‍ സെക്രട്ടറിക്കുനേരെ ആക്രമണം; മുന്‍ സെക്രട്ടറി അടക്കം 12 പേര്ക്കെ തിരെ കേസ്‌

ആറാട്ടുപുഴ:സിപിഎം ആറാട്ടുപുഴ വടക്ക്‌ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുഗതനെ (50) ആക്രമിച്ച കേസില്‍, ഒരുവര്ഷംു മുമ്പ്‌ പാര്ട്ടി യില്‍ നിന്ന്‌ പുറത്താക്കിയ മുന്‍ ലോക്കല്‍ സെക്രട്ടറിയും പാര്ട്ടിക അംഗവും ഉള്പ്പെ്ടെ 12 പേര്കെ മ തിരെ കേസ്‌.
കേസിലെ ഒന്നാം പ്രതിയായ സുരേഷിനെ കള്ളിക്കാട്‌ എ.കെ.ജി. നഗറില്വെ ച്ച്‌, ഒരാഴ്‌ചമുമ്പ്‌ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ആക്രമിച്ചിരുന്നു. പരിക്കേറ്റ സുരേഷ്‌ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്നു. സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട്‌ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്പ്പെലടെ ഒന്പിത്‌ സിപിഎം പ്രവര്ത്ത കര്ക്കെിതിരെ കേസെടുത്തിരുന്നു. എന്നാല്‍, ആരെയും അറസ്റ്റുചെയ്‌തിട്ടില്ല. ഇതിനിടെയാണ്‌ ഈ സംഭവത്തിന്റെ പ്രതികാരമെന്ന നിലയില്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കുനേരെ ആക്രമണമുണ്ടായത്‌.


(2) ഡി.വൈ.എഫ്‌.ഐ. പ്രവര്ത്ത്കരെ അറസ്റ്റുചെയ്യണം

മേപ്പാടി: വനസംരക്ഷണ സമിതിയുടെ എരുമക്കൊല്ലി ഓഫീസില്‍ ആറു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഡി.വൈ.എഫ്‌.ഐ. പ്രവര്ത്തറകരെ അറസ്റ്റുചെയ്യണമെന്ന്‌ യൂത്ത്‌കോണ്ഗ്രമസ്‌ (ഐ) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനസംരക്ഷണസമിതി പിരിച്ചുവിട്ട്‌ ഓഫീസ്‌ പ്രവര്ത്തനനം അവസാനിപ്പിച്ചില്ലെങ്കില്‍ സമരം നടത്തും. വനസംരക്ഷണസമിതിയും ഓഫീസും നാട്ടുകാര്ക്കുംവ സന്ദര്ശ്കര്ക്കും ശല്യമായിരിക്കുകയാണ്‌.

പ്രസിഡന്റ്‌ റഷീദ്‌ ഓടത്തോട്‌ അധ്യക്ഷത വഹിച്ചു. പി.കെ.അനില്കു്മാര്‍, ബി.സുരേഷ്‌ബാബു, നസീര്‍ ആലക്കല്‍, രാജു ഹെജമാടി, പി.കബീര്‍, സുരേഷ്‌ പട്ടേരി, കെ.പി.ഹൈദരലി തുടങ്ങിയവര്‍ സംസാരിച്ചു.


20/11/08

(1) കൃഷി ഓഫീസറെ തടഞ്ഞുവെച്ചു


അടൂര്‍: ഏഴംകുളം കൃഷി ഓഫീസര്‍ ശോശാമ്മയെ രണ്ടുമണിക്കൂര്‍ സി.പി.ഐ. പ്രവര്ത്തികര്‍ തടഞ്ഞുവെച്ചു.

സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗവും പറക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്തംഗവുമായ ആര്‍.ജയനോട്‌ മോശമായി പെരുമാറിയെന്നാണ്‌ ആക്ഷേപം. രാവിലെ 10.30 ന്‌ ഏഴംകുളം ഗ്രാമപ്പഞ്ചായത്ത്‌ കോണ്ഫ്റന്സ്ത‌ ഹാളിലാണ്‌ കൃഷി ഓഫീസറെ തടഞ്ഞുവെച്ചത്‌.

സ്ഥലത്തെത്തിയ അഗ്രിക്കള്ച്ചീറല്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ എലിസബത്ത്‌ ഫിലിപ്പോസ്‌ സമരക്കാരുമായി ചര്ച്ച നടത്തിയതിനുശേഷമാണ്‌ സമരം അവസാനിപ്പിച്ചത്‌. ജില്ലാ കമ്മിറ്റിയംഗം ഏഴംകുളം നൗഷാദ്‌, സുധാകരന്‍ നായര്‍, അബ്ദുള്‍ കരിം, സെയ്‌ദ്‌ മുഹമ്മദ്‌ എന്നിവര്‍ നേതൃത്വം നല്കിന.



21/11/08

(1) വെളിയത്ത്‌ സി.പി.ഐ-സിപിഎം സംഘര്‍ഷം

കൊല്ലം: വെളിയത്ത്‌ സി.പി.ഐ-സിപിഎം സംഘര്ഷിത്തില്‍ ആറുപേര്ക്ക്്‌ പരിക്ക്‌. ഇന്നു രാവിലെയാണ്‌ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്‌.

സി.പി.എം പ്രവര്ത്ത കരായ സുരേഷ്‌, മഹേഷ്‌, പ്രമോദ്‌, മനോജ്‌ എന്നിവര്ക്കും രണ്ട്‌ സി.പി.ഐ.ക്കാര്ക്കുതമാണ്‌ മര്ദ്ദേനമേറ്റത്‌. ഇവരെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.







Sunday, September 7, 2008

2008 സെപ്റ്റംബര്‍ ആദ്യ വാരത്തിലെ മാര്ക്സിസ്റ്റ് അക്രമവാര്ത്തകള്‍

02/09/08


(1)ഡി.വൈ.എഫ്.ഐ യോഗത്തില്‍ സി.പി.എം നേതാക്കള്‍ക്ക് മര്‍ദനം.


ചേര്‍ത്തല: ഡി.വൈ.എഫ്.ഐ യോഗത്തില്‍ അടിപിടി. സി.പി.എം ബ്രാന്ച്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്ദനമേറ്റ്. ഡി.വൈ.എഫ്.ഐ പള്ളിപ്പുറം വടക്കു മേഖല സമ്മേളനത്തിനിടെയാണ് സംഘട്ടനം ഉണ്ടായത്.


സി.പി.എം ലോക്കല്‍ സെക്രട്ടറി നിര്‍ദേശിച്ച ആളെ സെക്രട്ടരിയക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. സെക്രട്ടറി നിര്‍ദേശിച്ച ആളെ അംഗീകരിക്കാന്‍ ഭൂരിഭാഗവും സമതിച്ചില്ല. തുടര്‍ന്നത് തമ്മിലടിച്ചത്.


03/09/08


പോളിയിലെ സംഘര്‍ഷം: ഒരാള്‍ അറസ്റ്റില്‍


ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ. പോളിടെക്‌നിക്കില്‍ എ.ബി.വി.പി-എസ്‌.എഫ്‌.ഐ. വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എസ്‌.എഫ്‌.ഐ. വിദ്യാര്‍ഥി കിരണിനെ വാളുകൊണ്ട്‌ വെട്ടി പരിക്കേല്‌പിച്ചെന്ന കേസില്‍ എ.ബി.വി.പി. വിദ്യാര്‍ഥി വെട്ടുകാട്‌ സ്വദേശി മിഥുനി (19) നെ ആറ്റിങ്ങല്‍ പോലീസ്‌ അറസ്റ്റുചെയ്‌തു.


എന്നാല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ നടന്ന ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകളില്‍ കേസുകള്‍ പിന്‍വലിക്കാമെന്ന്‌ എസ്‌.എഫ്‌.ഐ യും പോളി അധികൃതരും നല്‍കിയ ഉറപ്പ്‌ ലംഘിച്ചതായും എ.ബി.വി.പി. പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്‌തതിലും പ്രതിഷേധിച്ച്‌ ഗവ. പോളിയില്‍ എ.ബി.വി.പിയുടെ നേതൃത്വത്തില്‍ ബുധനാഴ്‌ച മുതല്‍ അനിശ്ചിതകാല പഠിപ്പുമുടക്ക്‌ നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.


എ.ബി.വി.പി. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച വിച്ചുമോഹന്‍, വിഷ്‌ണുചന്ദ്രന്‍ എന്നിവരെ സസ്‌പെന്‍ഡ്‌ ചെയ്യുന്നതുവരെ സമരം തുടരുമെന്നും ഇവര്‍ അറിയിച്ചു.


04/09/08


(1) ശ്രീകണ്ടപുരത്ത് സി.പി.എം - ലീഗ് സംഘര്‍ഷം


ശ്രീകണ്ടപുരം : എ. ഇ.എസ് കോളേജില്‍ ഉണ്ടായ ഒറ്റപ്പെട്ട അക്രമസംഭവത്തിനു തുടര്‍ച്ചയായി ശ്രീകണ്ടപുരത്ത് സി.പി.എം - ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലും കല്ലേറിലും വ്യാപകമായ നാശനഷ്ടമുണ്ടായി.
ഏഴ് ലീഗ് പ്രവര്‍ത്തകര്‍ക്കും നാള് സി.പി.എം പ്രവര്‍ത്തകര്‍ക്കും രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ബസ് കാത്തു നില്‍ക്കുകയായിരുന്ന നിരവധി പേര്ക്ക് പരുക്കേറ്റു.


05/09/08


(1) തിരൂര്‍ പോളിയില്‍ സംഘര്‍ഷം; കോളേജ്‌ ഓണാവധിക്ക്‌ പൂട്ടി രണ്ടുപേര്‍ക്ക്‌ പരിക്ക്‌


തിരൂര്‍: തിരൂര്‍ പോളിടെക്‌നിക്കില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട്‌ ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക്‌ പരിക്കേറ്റു. ഹോസ്റ്റലിലെ സാധനസാമഗ്രികള്‍ പുറമെനിന്നെത്തിയ സംഘം നശിപ്പിച്ചു. ഇതുമൂലം പ്രിന്‍സിപ്പല്‍ ഓണാവധിക്ക്‌ മുമ്പുതന്നെ കോളേജിന്‌ അവധി പ്രഖ്യാപിച്ചു. എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി മൊഹസിനെ പ്രിന്‍സിപ്പലിനോട്‌ അപമര്യാദയായി പെരുമാറി എന്ന കാരണത്താല്‍ ബുധനാഴ്‌ച സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ എസ്‌.എഫ്‌.ഐ കോളേജില്‍ വ്യാഴാഴ്‌ച മുതല്‍ അനിശ്ചിതകാല പഠിപ്പുമുടക്ക്‌ പ്രഖ്യാപിച്ചിരുന്നു.


കോളേജിനകത്തു കയറി സമരംചെയ്യാന്‍ അനുവാദമില്ലാത്തതിനാല്‍ രാവിലെ ഒമ്പതുമണിക്ക്‌ എസ്‌.എഫ്‌.ഐക്കാര്‍ പ്രധാന കവാടം പൂട്ടി. എന്നാല്‍ മിക്ക വിദ്യാര്‍ഥികളും ഇതിനു മുമ്പുതന്നെ കോളേജില്‍ എത്തിയിരുന്നതിനാല്‍ ക്ലാസ്സുകള്‍ സുഗമമായി നടന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ 12.30ന്‌ ക്ലാസ്‌വിട്ട്‌ കോളേജിന്‌ ഓണാവധി പ്രഖ്യാപിക്കുകയായിരുന്നു പ്രിന്‍സിപ്പല്‍. വിദ്യാര്‍ഥികള്‍ പുറത്തുവന്നതോടെയാണ്‌ സംഘര്‍ഷം ആരംഭിച്ചത്‌. സംഘര്‍ഷത്തെത്തുടര്‍ന്ന്‌ ഹോസ്റ്റലിലേക്ക്‌ ഓടിക്കയറിയ അന്തേവാസികളായ ജിജോ ജേക്കബ്‌(19), ശരത്‌കുമാര്‍ (18) എന്നിവര്‍ക്കാണ്‌ മര്‍ദനമേറ്റത്‌. ഹോസ്റ്റലിലെ വാട്ടര്‍കൂളര്‍, മുറികളുടെ വാതിലുകള്‍, പുറത്തുവെച്ചിരുന്ന മോട്ടോര്‍ ബൈക്ക്‌ എന്നിവയും പുറമെ നിന്നെത്തിയ അക്രമികള്‍ തകര്‍ത്തു. സംഘര്‍ഷം കണക്കിലെടുത്ത്‌ പോലീസ്‌ നേരത്തെ സ്ഥലത്തെത്തിയിരുന്നെങ്കിലും ആദ്യം കാഴ്‌ചക്കാരായി നിന്നുവെന്ന്‌ ആരോപണമുണ്ട്‌. തുടര്‍ന്ന്‌ തിരൂര്‍ സി.ഐ മോഹനചന്ദ്രനും മറ്റും എത്തിയാണ്‌ സംഘര്‍ഷത്തിന്‌ അയവുവരുത്തിയത്‌.


(2) യൂത്ത്‌ലീഗ്‌ നേതാവിനെതിരെ അക്രമം


ഉദുമ: ഉദുമ മണ്ഡലം യൂത്ത്‌ലീഗ്‌ പ്രസിഡന്റ്‌ കെ.ബി.എം.ഷെരീഫിനെ ഒരുസംഘം ആളുകള്‍ ചേര്‍ന്ന്‌ ആക്രമിച്ചു. കാറില്‍ പോവുവകയായിരുന്ന ഷെരീഫിനെ ആക്രമിക്കുകയായിരുന്നു. പരിക്കുകളോടെ ഷെരീഫിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ്‌ സംഭവം. കാറും തകര്‍ത്തു. അക്രമത്തിനുപിന്നില്‍ സി.പി.എം.പ്രവര്‍ത്തകരാണെന്ന്‌ യൂത്ത്‌ലീഗ്‌ ആരോപിച്ചു. ഉദുമയില്‍ കടക്കുനേരെ കല്ലേറുമുണ്ടായി.


06/09/08


(1) പിയേഴ്‌സന്റെ മകനെ റാഞ്ചിയ കേസ്‌: സി.പി.എം. നേതാവും സംഘവും അറസ്‌റ്റില്‍


തൊടുപുഴ: ഇടതുപക്ഷ രാഷ്‌ട്രീയനിരീക്ഷകന്‍ എന്‍.എം. പിയേഴ്‌സന്റെ മകന്‍ ശ്യാംപ്രസാദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്‌റ്റില്‍. സി.പി.എം. പറയകാട്‌ ബ്രാഞ്ച്‌ സെക്രട്ടറി ചെറുമണത്തല പൊന്നപ്പന്‍ (39), നോര്‍ത്ത്‌ പറവൂര്‍ പള്ളത്തുവീട്ടില്‍ ജയിന്‍ (40), നോര്‍ത്ത്‌ പറവൂര്‍ ചെറിയപള്ളംതാഴത്ത്‌ കുഴിപ്പള്ളി വീട്ടില്‍ ലിജു (33), കൂത്താട്ടുകുളം വെളിയന്നൂര്‍ കൈതമറ്റത്തില്‍ ജോസന്‍ (37), നെടുങ്കണ്ടം നിര്‍മലാപുരം പുതുവന്‍പുത്തന്‍വീട്ടില്‍ വിനോദ്‌ (29) എന്നിവരാണു പിടിയിലായത്‌.


ഒളിവിലുള്ള മൂന്നുപേരെക്കൂടി ഉടന്‍ അറസ്‌റ്റ് ചെയ്യുമെന്നു തൊടുപുഴ ഡിവൈ.എസ്‌.പി: കെ.ജി. സൈമണ്‍ പറഞ്ഞു. കഴിഞ്ഞ 28-നു രാത്രി എട്ടരയോടെയാണ്‌ ഇടുക്കി എന്‍ജിനീയറിംഗ്‌ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ശ്യാംപ്രസാദിനെ 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോയത്‌. പിറ്റേന്നു പുലര്‍ച്ചെ മോചിപ്പിക്കുകയും ചെയ്‌തു. പിയേഴ്‌സനു ലഭിച്ച ഫോണ്‍സന്ദേശങ്ങളുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കുടുക്കിയത്‌.സംഭവത്തേക്കുറിച്ചു പോലീസിന്റെ വിശദീകരണമിങ്ങനെ: പിയേഴ്‌സനും മുഖ്യപ്രതി ജയിനും അടുത്ത സുഹൃത്തുക്കളായിരുന്നു.


പിയേഴ്‌സണ്‍ ചെയര്‍മാനായ ജനവേദി സൊസൈറ്റിയില്‍നിന്നു ജയിന്റെ അനുജന്‍ വായ്‌പയെടുത്തിരുന്നു. അമ്മയുടെ പേരിലുള്ള ചെക്കാണ്‌ ഈടു നല്‍കിയിരുന്നത്‌. വായ്‌പ തിരിച്ചടയ്‌ക്കാത്തതിനേത്തുടര്‍ന്നു നല്‍കിയ രണ്ടര ലക്ഷത്തിന്റെ ചെക്ക്‌ കേസില്‍ പിയേഴ്‌സന്‌ അനുകൂലമായ വിധിയുണ്ടായി. കേസ്‌ ഒത്തുതീര്‍പ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരുവര്‍ഷം മുമ്പു നിരവധി തവണ ജയിന്‍ പിയേഴ്‌സനെ സമീപിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനിടെ ജയിനും വിനോദും ലിജുവും അംഗമായിരുന്ന മണിചെയിന്‍ കമ്പനി തകര്‍ന്നു. പിന്നീട്‌ ഇവര്‍ ബജാജ്‌ അലയന്‍സ്‌ കമ്പനിയില്‍ ചേര്‍ന്നെങ്കിലും സാമ്പത്തികബാധ്യതയില്‍നിന്നു കരകയറാനായില്ല. ഇതേത്തുടര്‍ന്നാണ്‌ പിയേഴ്‌സന്റെ മകനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ മൂന്നുമാസം മുമ്പു പദ്ധതിയിട്ടത്‌.


പിയേഴ്‌സന്റെ കൂട്ടുകാരെല്ലാം വന്‍പണക്കാരായതും ജനവേദി സൊസൈറ്റി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധിച്ച പ്രതികള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ ധാരാളം കള്ളപ്പണമുണ്ടെന്ന കണക്കുകൂട്ടലിലാണു പദ്ധതി തയാറാക്കിയത്‌. അതിനായി രത്നകുമാര്‍ എന്ന വ്യാജവിലാസത്തില്‍ ജയിന്‍ സ്വകാര്യ മൊബൈല്‍ഫോണ്‍ കണക്ഷനുകള്‍ സംഘടിപ്പിച്ചു. പിയേഴ്‌സനുമായും പ്രതികള്‍ തമ്മിലും ബന്ധപ്പെട്ടിരുന്നത്‌ ഇതുവഴിയാണ്‌. കട്ടപ്പന സ്വദേശി സാബു എന്നു പരിചയപ്പെടുത്തി പറവൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക്‌ ഹോസ്‌റ്റല്‍ സൗകര്യം ലഭ്യമാക്കുന്നതു സംബന്ധിച്ച്‌ ശ്യാംപ്രസാദുമായി മൂന്നുമാസം മുമ്പു ജയിന്‍ ബന്ധപ്പെട്ടിരുന്നു. ലിജുവിന്റെ സുഹൃത്ത്‌ ജോസന്‍ വഴി കൂത്താട്ടുകുളത്തുനിന്നു 'കെ.എല്‍. 7 ബി.എ. 7985' വാഗണ്‍ആര്‍ വാടയ്‌ക്കെടുത്തു സംഭവദിവസം ആറരയോടെ വിനോദും മൂന്നു സുഹൃത്തുക്കളും ഇടുക്കിയിലെത്തി. ശ്യാംപ്രസാദിനെ തട്ടിക്കൊണ്ടുപോയി 24 മണിക്കൂര്‍ കസ്‌റ്റഡിയില്‍ വയ്‌ക്കുന്നതിന്‌ അഞ്ചുലക്ഷം രൂപ നല്‍കാമെന്നായിരുന്നു ഇവര്‍ തമ്മിലുള്ള വ്യവസ്‌ഥ. എട്ടുമണിയോടെ കോളജ്‌ ഹോസ്‌റ്റലിലെത്തി ശ്യാമിനെക്കൂട്ടി ചെറുതോണിയിലെത്തി.


ലിജു പിയേഴ്‌സനെ ഫോണില്‍ ബന്ധപ്പെട്ട്‌ മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ അണക്കരയിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത ടിവിയില്‍ കണ്ടു. മോചനദ്രവ്യത്തിനായി ഉപാധിവച്ച 24 മണിക്കൂര്‍ കഴിഞ്ഞതോടെ സംഘം ശ്യാംപ്രസാദിനെ മോചിപ്പിച്ചു. പ്രതികളില്‍ മൂന്നുപേരെ നോര്‍ത്ത്‌ പറവൂരിലുള്ള സ്വന്തം വീടുകളില്‍നിന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. അന്വേഷണത്തിന്‌ തിരുവനന്തപുരത്തെയും ഇടുക്കിയിലെയും ഹൈടെക്‌ സെല്ലിന്റെ സഹായം ലഭിച്ചു. ഇടുക്കി സി.ഐ. കുര്യാക്കോസ്‌, കഞ്ഞിക്കുഴി സി.ഐ. അനില്‍ ശ്രീനിവാസന്‍, ഇടുക്കി എസ്‌.ഐ. വിക്രമന്‍ എന്നിവരും അന്വേഷണത്തിനു നേതൃത്വം നല്‍കി.


07/09/08


(1) ചന്ദനക്കടത്ത്‌; സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍


മൂന്നാര്‍: നിരവധി ചന്ദനമോഷണക്കേസുകളില്‍ പ്രതിയായ സി.പി.എം. പ്രദേശികനേതാവും ആദിവാസിയുമുള്‍പ്പെടെ മൂന്നുപേരെ മറയൂരില്‍ വനപാലകര്‍ അറസ്റ്റുചെയ്‌തു. സി.പി.എം. പട്ടിക്കാട്‌ ബ്രാഞ്ച്‌ സെക്രട്ടറിയും മറയൂര്‍ സി.ഐ.ടി.യു. ഡ്രൈവേഴ്‌സ്‌ യൂണിയന്‍ സെക്രട്ടറിയുമായ കരിമുട്ടി മായാവിലാസം മണികണുന്‍ (36), പാളപ്പെട്ടി ആദിവാസി സെറ്റില്‍മെന്റിലെ താമസക്കാരനും വനംവകുപ്പ്‌ മുന്‍ വാച്ചറുമായ മുരുകേശന്‍ (32), മറയൂര്‍ പട്ടം കോളനി കാജാ ഷെറീഫ്‌ (26) എന്നിവരാണ്‌ പിടിയിലായത്‌. തമിഴ്‌നാട്‌ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പാളപ്പെട്ടി, വണ്ണാന്തുറ റിസര്‍വുകളില്‍ നിന്നാണിവര്‍ സ്ഥിരമായി ചന്ദനം വെട്ടിക്കടത്തിയിരുന്നത്‌.


ഇവര്‍വെട്ടുന്ന ചന്ദനമരങ്ങളുടെ കുറ്റിയും വേരുകളും കുടിയിലെ സ്‌ത്രീകളെ ഉപയോഗിച്ച്‌ മാന്തിയെടുത്തും ഇവര്‍ വില്‌പന നടത്തിയിരുന്നു. വനംവകുപ്പ്‌ വാച്ചറായിരുന്ന മുരുകേശന്റെ നേതൃത്വത്തില്‍ എട്ടുവര്‍ഷത്തിനിടെ 80 തവണ ചന്ദനം കടത്തിയതായാണ്‌ ഇവരുടെ മൊഴി. പാളപ്പെട്ടിയില്‍ നിന്നും 4 കി.മീ. കാട്ടിലൂടെ നടന്നാല്‍ തമിഴ്‌നാടതിര്‍ത്തിയിലെത്താം, തളിഞ്ചി സ്വദേശിയും ആദിവാസിയുമായ ദൊരൈയുമായി കൂട്ടുചേര്‍ന്നാണിവര്‍ ചന്ദനം വില്‌പന നടത്തിയിരുന്നത്‌.


ചന്ദനക്കടത്തുമായി ബന്ധപ്പെട്ടിട്ടുള്ള മുഴുവല്‍ പ്രതികളെയും പിടികൂടാന്‍ വനം വകുപ്പ്‌ നീക്കം നടത്തുന്നതറിഞ്ഞ്‌ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ അഭിഭാഷകനെ കാണാന്‍ പോവുന്നതിനിടെയായിരുന്നു ഈ സംഘം വനപാലകരുടെ വലയിലായത്‌. ഡി.എഫ്‌.ഒ. രാജു ഫ്രാന്‍സീസിന്റെ നിര്‍ദ്ദേശപ്രകാരം ഇരവികുളം വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്റെ സഹായത്തോടെ റെയിഞ്ചര്‍മാരായ കെ.വി.ഹരികൃഷ്‌ണന്‍, പയസ്‌, സി.പി.അനീഷ്‌, അനീഷ്‌കുമാര്‍, എസ്‌.ആര്‍.രാധാകൃഷ്‌ണന്‍ എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ പിടികൂടിയത്‌.


(2) ഡി.വൈ.എഫ്‌.ഐ. ലോറി തടഞ്ഞതിന്‌ യൂത്ത്‌കോണ്‍ഗ്രസ്സുകാരനെ പ്രതിയാക്കിയെന്ന്‌


രാമങ്കരി: ടിപ്പര്‍ലോറികളുടെ അമിതവേഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ലോറി തടഞ്ഞ്‌ എ.സി.റോഡിലെ രാമങ്കരിയില്‍ ഗതാഗതതടസ്സമുണ്ടാക്കിയതിന്‌ യൂത്ത്‌ കോണ്‍ഗ്രസ്സുകാരന്റെപേരില്‍ കേസെടുത്തതായി ആക്ഷേപം. 2008 മെയ്‌ 28ന്‌ ടിപ്പര്‍ തടഞ്ഞതിന്റെപേരില്‍ മാമ്പുഴക്കരി നീണ്ടിശ്ശേരി ജിതിന്‍ ജോയിയുടെ പേരിലാണ്‌ കേസെടുത്തത്‌.


കഴിഞ്ഞയാഴ്‌ച സമന്‍സ്‌ വന്നപ്പോഴാണ്‌ ജിതിന്‍ വിവരമറിയുന്നത.്‌ മെയില്‍ നഴ്‌സിങ്‌ വിദ്യാര്‍ഥിയായ താന്‍ സ്ഥലത്തില്ലാതിരുന്ന വേളയില്‍ തന്റെ പേരില്‍ കേസെടുത്തെന്നാണ്‌ പരാതി. പോലീസ്‌ സി.പി.എം.കാരുടെ ആജ്ഞാനുവര്‍ത്തികളായി മാറിയതിന്റെ ഉദാഹരണമാണ്‌ ഈ സംഭവമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌-ഐ കുട്ടനാട്‌ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.

===================================

ആകെത്തുക :- ഈ റിപ്പോർട്ടിനായി കണക്കിലെടുത്ത തുടർച്ചയായ ദിവസങ്ങളുടെ എണ്ണം = ഏഴ്‌

അക്രമവുമായി ബന്ധപ്പെട്ട്‌ കുറഞ്ഞത്‌ ഒരു വാർത്തയെങ്കിലും വന്ന ദിവസങ്ങളുടെ എണ്ണം = ആറ്

ബാക്കി (ഒരു അക്രമവാർത്തപോലും ഇല്ലാതിരുന്ന) ദിവസങ്ങളുടെ എണ്ണം = ഒന്ന് (????????????)

===================================

സെപ്റ്റംബര്‍ രണ്ടാം വാരത്തിലെ  അക്രമവാർത്തകളുടെ സംഗ്രഹവുമായി വീണ്ടും അടുത്തയാഴ്ച.

Wednesday, August 27, 2008

2008 ഓഗസ്റ്റ്‌ അവസാനവാരത്തിലെ മാര്ക്സിസ്റ്റ് അക്രമ വാര്‍ത്തകള്‍

23/08/08


(1) അനധികൃത മദ്യവില്‍പ്പന: സി.പി.എം. നേതാവ്‌ അറസ്റ്റില്‍


കായംകുളം: വിദേശമദ്യം അനധികൃതമായി ചില്ലറവില്‌പന നടത്തിയതിന്‌ സി.പി.എം. കായംകുളം റെയില്‍വേ ബ്രാഞ്ച്‌ കമ്മിറ്റി അംഗം പെരിങ്ങാല പാലപ്പള്ളില്‍ തെക്കതില്‍ സുകുമാരനെ (64) എക്‌സൈസ്‌ സംഘം അറസ്റ്റ്‌ ചെയ്‌തു.


(2) രണ്ടിടങ്ങളില്‍ ബോംബെറിഞ്ഞു

ചിറ്റൂര്‍: സി.പി.എം. പ്രവര്‍ത്തകന്‍ രഘുവിന്‌ ബുധനാഴ്‌ച രാത്രി വെട്ടേറ്റ സംഭവത്തെത്തുടര്‍ന്ന്‌ ചിറ്റൂര്‍മേഖലയില്‍ സി.പി.എം.-ജനതാദള്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം വെള്ളിയാഴ്‌ചയും തുടര്‍ന്നു. കല്യാണപ്പേട്ട തിമ്മിച്ചെട്ടിയില്‍ 6 പേര്‍ക്ക്‌ വെട്ടേറ്റു. രണ്ടിടങ്ങളില്‍ നാടന്‍ബോംബേറുമുണ്ടായി. കല്യാണപ്പേട്ട തിമ്മിച്ചെട്ടികുളമ്പില്‍ വൈകീട്ട്‌ 4.30 ഓടെയാണ്‌ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്‌.

7 ബൈക്കുകളിലെത്തിയ 14 സി.പി.എം. പ്രവര്‍ത്തകര്‍ ജനതാദള്‍ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ ജനതാദള്‍ പ്രവര്‍ത്തകരായ കന്നിമാരി തിമ്മിച്ചെട്ടി കറുപ്പസ്വാമി (34), സഹോദരന്‍ രാമദാസ്‌ (32), കല്യാണപ്പേട്ട കിട്ടയുടെ മകന്‍ സതീഷ്‌ (19), സി.പി.എം. പ്രവര്‍ത്തകരായ കോരിയാര്‍ചള്ള പാര്‍ഥന്‍ (28), ഷണ്‍മുഖന്‍ (36), പട്ടഞ്ചേരി ദിനോജ്‌ (25) എന്നിവര്‍ക്കാണ്‌ വെട്ടേറ്റത്‌. ജനതാദള്‍ പ്രവര്‍ത്തകരെ വിളയോടി സ്വകാര്യ മെഡിക്കല്‍കോളേജിലും സി.പി.എം. പ്രവര്‍ത്തകരെ പാലക്കാട്‌ സ്വകാര്യ ആസ്‌പത്രിയിലും പ്രവേശിപ്പിച്ചു.

ആക്രമണത്തില്‍ രാമദാസിന്റെയും കറുപ്പസ്വാമിയുടെയും പലചരക്കുകട തകര്‍ത്തു. ഇവിടെ സി.പി.എം. പ്രവര്‍ത്തകര്‍ നാടന്‍ ബോംബെറിഞ്ഞെങ്കിലും പൊട്ടിയില്ല. ബോംബ്‌ പിന്നീട്‌ പോലീസ്‌ കണ്ടെടുത്തു. എ.എസ്‌.പി. നീരജ്‌കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്ത്‌ ശക്തമായ പോലീസ്‌കാവലുണ്ട്‌. വെള്ളിയാഴ്‌ച രാവിലെ ജനതാദള്‍ പ്രവര്‍ത്തകനായ കുറ്റിപ്പള്ളം നറണി ബിജു (18) വിനെ ഒരുസംഘം മര്‍ദിച്ചതാണ്‌ സംഘട്ടനങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. ബിജുവിനെ വിളയോടി സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന്‌ ഒരുസംഘം സി.പി.എം. നറണി ലോക്കല്‍സെക്രട്ടറി അനന്തകൃഷ്‌ണന്റെ വീട്ടില്‍ക്കയറി വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്‌. ഇതിന്‌ മറുപടിയെന്നോണം ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെ വണ്ടിത്താവളത്തെ ജനതാദള്‍ പ്രവര്‍ത്തകനായ മടപ്പള്ളം വിശ്വംഭരന്റെ വീട്ടുമുറ്റത്തേക്ക്‌ ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വന്‍ ശബ്ദത്തോടെ ബോംബ്‌ പൊട്ടിത്തെറിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.

മൂന്നുദിവസമായി കല്യാണപ്പേട്ട, കന്നിമാരി പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുമ്പോഴും പോലീസ്‌ നിഷ്‌ക്രിയമാണെന്ന്‌ ആക്ഷേപമുയരുന്നുണ്ട്‌. വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ്‌ ചിറ്റൂരില്‍ ഇടതുപക്ഷ നേതാക്കള്‍ യോഗംചേര്‍ന്ന്‌ അക്രമം നിര്‍ത്തിവെയ്‌ക്കാന്‍ ആഹ്വാനം നടത്തിയെങ്കിലും മണിക്കൂറുകള്‍ക്കകം അക്രമം വീണ്ടും പൊട്ടിപ്പുറപ്പെടുകയായിരുന്നു.

24/08/08

യൂത്ത് കോണ്ഗ്രസ് - ഡി.വൈ.എഫ്.ഐ സംഘര്‍ഷം. ഏഴ് പേര്ക്ക് പരുക്കേറ്റു.

എരുമപ്പെട്ടി: വെള്ളറക്കാട് വേങ്ങാട്ടുപാറയില്‍ യൂത്ത് കോണ്ഗ്രസ് - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരു വിഭാഗങ്ങളിലും പെട്ട ആറുപേരെ പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പെങ്ങാട്ടുപറ സെന്ററില്‍ തിരഞ്ഞെടുപ്പ് 'ചുവരെഴുത്തിനു സ്ഥലം' ബുക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിനു കാരണമായത്‌.


25/08/08

(1) യൂത്ത്‌ കോണ്‍ഗ്രസ്‌ പൊതുയോഗത്തിനുനേരെ അക്രമം: 10 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

പേരാമ്പ്ര: ചക്കിട്ടപാറയില്‍ ശനിയാഴ്‌ച രാത്രി യൂത്ത്‌ കോണ്‍ഗ്രസ്‌ പൊതുയോഗം അക്രമിച്ച സംഭവത്തില്‍ 10 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പെരുവണ്ണാമൂഴി പോലീസ്‌ കേസ്സെടുത്തു.

പൊതുയോഗം കൈയേറിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ്‌. ആഹ്വാനപ്രകാരം ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടുമണിമുതല്‍ ടൗണില്‍ കടകളടച്ച്‌ ഹര്‍ത്താല്‍ ആചരിച്ചു. പോലീസിന്റെ അഭ്യര്‍ഥനമാനിച്ച്‌ പ്രതിഷേധപ്രകടനം മാറ്റിവെച്ചതായി കോണ്‍ഗ്രസ്‌ നേതാക്കള്‍ അറിയിച്ചു.

അക്രമത്തില്‍ പരിക്കേറ്റ നോബിള്‍ പേരാമ്പ്ര ഗവ. ആസ്‌പത്രിയില്‍ ചികിത്സയിലാണ്‌. നോബിളിന്റെ പരാതിയില്‍ സി.പി.എം-ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരായ കുന്നക്കാട്ട്‌ മീത്തല്‍ നൗഷാദ്‌, മലയില്‍ ദീപേഷ്‌, കാക്കശ്ശേരി ഹംസ, കോകുന്നുമ്മല്‍ ശിവദാസന്‍, താന്നിയോട്ടില്‍ ബബീഷ്‌ എന്നിവരടക്കം കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ പെരുവണ്ണാമൂഴി പോലീസ്‌ കേസ്സെടുത്തു.

(2) ഓഫീസ്‌ കത്തിച്ച സംഭവം: സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌


ചിറ്റൂര്‍: വണ്ടിത്താവളത്ത്‌ ശനിയാഴ്‌ച രാത്രി എച്ച്‌.എം.എസ്‌. യൂണിയന്‍ ഓഫീസ്‌ തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ നാല്‌ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പുതുനഗരം പോലീസ്‌ കേസെടുത്തു. വളയംപാറ ബൈജു, കമ്പാലത്തറ സുജി എന്നിവരടക്കം നാലുപേര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌. എച്ച്‌.എം.എസ്‌. യൂണിയന്‍ സെക്രട്ടറി ആര്‍.സുന്ദരനാണ്‌ പരാതി നല്‌കിയത്‌.


(3) സിപിഎമ്മിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനം;ഒരാള്‍ക്ക്‌ പരിക്കേറ്റു

ചേര്‍ത്തല: സിപിഎമ്മിലെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ തൈക്കലിലുണ്ടായ സംഘട്ടനത്തില്‍, പിണറായിപക്ഷത്തെ ഒരാള്‍ക്ക്‌ പരിക്കേറ്റു. ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹിയായ, ചേര്‍ത്തല തെക്ക്‌ പഞ്ചായത്ത്‌ 20-ാം വാര്‍ഡില്‍ തൈക്കല്‍ ചൊങ്ങംതറയില്‍ ജയറാഷി(ജയന്‍-29)നെ പരിക്കുകളോടെ ചേര്‍ത്തല താലൂക്ക്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. തൈക്കല്‍ പരുത്ത്യംപള്ളില്‍ ക്ഷേത്രത്തിനു സമീപം ഞായറാഴ്‌ച രാത്രി ഏഴ്‌ മണിയോടടുത്തായിരുന്നു സംഭവം.


അറവുകാടിന്‌ സമീപമുള്ള കള്ളുഷാപ്പില്‍ വ്യാജമദ്യവില്‌പന നടക്കുന്നുവെന്നുകാട്ടി അധികൃതര്‍ക്ക്‌ പരാതി നല്‍കിയതിന്റെ പേരില്‍ വി.എസ്‌.പക്ഷക്കാരനായ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന്‌ ജയറാഷ്‌ പറഞ്ഞു.


(4) അക്രമത്തില്‍ ഭയന്ന്‌ പോലീസില്‍ അഭയംതേടിയ യുവാക്കളെ സ്റ്റേഷനില്‍ തടഞ്ഞുവച്ചു


തൊടുപുഴ: ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍നിന്ന്‌ രക്ഷതേടി പോലീസ്‌ സ്റ്റേഷനില്‍ അഭയംതേടിയ യുവാക്കളെ എട്ട്‌ മണിക്കൂര്‍ സ്റ്റേഷനില്‍ തടഞ്ഞുവച്ചു. കരിങ്കുന്നം സ്റ്റേഷനിലാണ്‌ സംഭവം. കരിങ്കുന്നം നെല്ലാപ്പാറയില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്യുന്ന പൊന്‍കുന്നം സ്വദേശികളായ കൃഷ്‌ണകൃപയില്‍ വിഷ്‌ണു (24), പീടികയില്‍ പ്രകാശ്‌ (22), തൊണ്ടുവേലില്‍ സിനോദ്‌ (20), മറ്റത്തില്‍ രാജന്‍ (24), താഴവനമറ്റം വിമല്‍ (23) എന്നിവരെയാണ്‌ രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 4.30 വരെ സ്റ്റേഷനില്‍ തടഞ്ഞുവെച്ചത്‌.


യുവാക്കളെ സ്റ്റേഷനില്‍ തടഞ്ഞുവെച്ചതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ സ്റ്റേഷനുമുന്നില്‍ നില ഉറപ്പിക്കുകയും ചെയ്‌തു. വൈകീട്ടായതോടെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും യുവാക്കളെ സ്റ്റേഷനില്‍നിന്ന്‌ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ രംഗത്തുവന്നു. ഇതിനെത്തുടര്‍ന്നാണ്‌ യുവാക്കളെ മോചിപ്പിച്ചത്‌.


ഞായറാഴ്‌ച നടന്ന ഡി.വൈ.എഫ്‌.ഐ. കരിങ്കുന്നം വില്ലേജ്‌ സമ്മേളനത്തിനെത്തിയതായിരുന്നു യുവാക്കള്‍ എന്ന്‌ ഒരു വിഭാഗം ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ പറയുന്നു. നെല്ലാപ്പാറയില്‍ ഒരു വര്‍ഷത്തിലേറെയായി വാടകയ്‌ക്കുതാമസിക്കുന്ന ഇവരോട്‌ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന്‌ ഡി.വൈ.എഫ്‌.ഐ. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സച്ചിന്‍ ജോണും ടൗണ്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ജയഗോപനും ആവശ്യപ്പെട്ടിരുന്നതായും ഒരുവിഭാഗം പറയുന്നു. എന്നാല്‍ സമ്മേളനഹാളിന്‌ സമീപം എത്തിയ യുവാക്കളെ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ആക്രമിക്കാനായി ഓടിക്കുകയായിരുന്നുവെന്ന്‌ യുവാക്കള്‍ പറയുന്നു. തങ്ങളെ ഒരു വിഭാഗം ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും സംരക്ഷണം വേണമെന്നും ഇവര്‍ എസ്‌.ഐ.ബഷീറിനോട്‌ ആവശ്യപ്പെട്ടു. സമ്മേളനം അലങ്കോലപ്പെടുത്താനാണ്‌ യുവാക്കള്‍ എത്തിയതെന്ന്‌ ആരോപിച്ചാണ്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കാന്‍ തുനിഞ്ഞത്‌. എന്നാല്‍ സ്റ്റേഷനില്‍ അഭയംതേടിയ യുവാക്കളെ, ആക്രമിക്കാന്‍ ശ്രമിച്ച ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ പോയിട്ടും വിടാന്‍ പോലീസ്‌ തയ്യാറാകാതിരുന്നതോടെയാണ്‌ മറ്റൊരു വിഭാഗം ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്‌.


കഴിഞ്ഞ ദിവസം നെല്ലാപ്പാറയില്‍ ഇരുവിഭാഗം യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ചിലരുടെ വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാനാണ്‌ യുവാക്കളെ സ്റ്റേഷനില്‍ തടഞ്ഞ്‌ വയ്‌പിച്ചതെന്നാണ്‌ ഒരു വിഭാഗം ആരോപിക്കുന്നത്‌. 5 യുവാക്കളും സ്വന്തം നാട്ടില്‍ ഡി.വൈ.എഫ്‌.ഐ.യുടെ സജീവ പ്രവര്‍ത്തകരാണെന്നും ഇവര്‍ പറയുന്നു.


സമ്മേളനം അലങ്കോലപ്പെടുത്താന്‍ യുവാക്കള്‍ ശ്രമിച്ചതായി ഡി.വൈ.എഫ്‌.ഐ. സെക്രട്ടറി ബിനു തോമസും, തങ്ങളെ ആക്രമിക്കാനായി ഒരു വിഭാഗം ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന്‌ യുവാക്കളും പരാതിനല്‌കിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായി എസ്‌.ഐ. പറഞ്ഞു.


(5) അമ്പലംമുക്കില്‍ ഡി.വൈ.എഫ്‌.ഐ - ആര്‍.എസ്‌.എസ്‌. സംഘര്‍ഷം

വട്ടപ്പാറ: കൊടിമരം സ്ഥാപിച്ചതുസംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന്‌ വട്ടപ്പാറ അമ്പലംമുക്കില്‍ ഡി.വൈ.എഫ്‌.ഐ - ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഞായറാഴ്‌ച വൈകുന്നേരം ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ തുടങ്ങിയ വാക്കുതര്‍ക്കമാണ്‌ സംഘര്‍ഷത്തിലേക്ക്‌ കടന്നത്‌. ഡി.വൈ.എഫ്‌.ഐയുടെ കന്യാകുളങ്ങരയില്‍ നടക്കുന്ന ഏര്യാ സമ്മേളനത്തോടനുബന്ധിച്ച്‌ വെള്ളയടിച്ചിരുന്ന സ്ഥലങ്ങളില്‍ ആര്‍.എസ്‌.എസുകാര്‍ എഴുതിയെന്നാണ്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്‌. ഇതു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുമ്പോള്‍ തന്നെ കൊടിമരം നിര്‍ത്തുന്നതുസംബന്ധിച്ചും തര്‍ക്കം ഉണ്ടായി.

ഡി.വൈ.എഫ്‌.ഐയും ആര്‍.എസ്‌.എസും അടുത്തടുത്ത്‌ ചേര്‍ന്ന്‌ കൊടിമരം നിര്‍ത്തി. കൊടിമരം നിര്‍ത്തിയ പുറമ്പോക്ക്‌ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന്‌ ഇരു വിഭാഗവും വാദിച്ചു. തര്‍ക്കം സംഘര്‍ഷത്തിലേക്ക്‌ നീങ്ങിയപ്പോള്‍ വന്‍ പോലീസ്‌ സംഘം സ്ഥലത്തെത്തി,രംഗം ശാന്തമാക്കി. ഞായറാഴ്‌ച രാത്രി 8.30-ഓടെ ഇരുവിഭാഗം പ്രവര്‍ത്തകരും പിരിഞ്ഞുപോയി. അമ്പലംമുക്കില്‍ പോലീസ്‌ കാവല്‍ നിലവിലുണ്ട്‌

26/08/08


(1) യൂത്ത് കോണ്ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റു



മൂവാറ്റുപുഴ: യൂത്ത്‌കോണ്‍ഗ്രസ്‌മൂവാറ്റുപുഴ ടൗണ്‍മണ്ഡലം വൈസ്‌പ്രസിഡന്റ്‌ കിഴക്കേക്കര കാഞ്ഞൂര്‍പുത്തന്‍പുരയില്‍അബ്ദുള്‍ഖാദ(ഫൈസല്‍-34) റിന്‌മര്‍ദ്ദനമേറ്റു. മൂവാറ്റുപുഴ ടൗണില്‍ലതാ പാലത്തിനു സമീപം തിങ്കളാഴ്‌ച വൈകീട്ടാണ്‌സംഭവം. സുമോയിലും രണ്ട്‌ബൈക്കിലുമായി എത്തിയവര്‍ആയുധങ്ങളുപയോഗിച്ച്‌മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌മൂവാറ്റുപുഴ താലൂക്കാസ്‌പത്രിയില്‍കഴിയുന്ന ഫൈസല്‍പറഞ്ഞു. രണ്ടാര്‍കരയില്‍നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ ഡി.വൈ.എഫ്.ഐയുടെ അംഗത്വ വിതരണ സമ്മേളനം ഞായറാഴ്‌ച രാത്രി ചിലര്‍തടഞ്ഞിരുന്നു. അനുവാദമില്ലാതെ കമ്മ്യൂണിറ്റി ഹാളില്‍പാര്‍ട്ടി സമ്മേളനം നടത്തിയെന്നാരോപിച്ചായിരുന്നു സമ്മേളനം തടസ്സപ്പെടുത്തിയത്‌. പോലീസും സ്ഥലത്തെത്തി. ഈ സംഭവവുമായി ബന്ധപ്പെട്ടാണ്‌തന്നെ മര്‍ദ്ദിച്ചതെന്ന്‌ഫൈസല്‍പറഞ്ഞു.

(2) അറസ്റ്റിലായവര്‍ശ്രീകൃഷ്‌ണ കോളേജ്‌വിദ്യാര്‍ഥികള്‍മറ്റം സ്‌കൂളില്‍എസ്‌.എഫ്‌.ഐ.- എ.ബി.വി.പി. സംഘര്‍ഷം; അഞ്ചുപേര്‍അറസ്റ്റില്‍

ഗുരുവായൂര്‍: മറ്റം സെന്റ്‌ഫ്രാന്‍സിസ്‌ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍എസ്‌.എഫ്‌.ഐ.-എ.ബി.വി.പി. സംഘര്‍ഷം. രണ്ടുപേര്‍ക്ക്‌പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട്‌ ശ്രീകൃഷ്‌ണ കോളേജിലെ അഞ്ച്‌എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരെ സ്‌കൂള് ‍അങ്കണത്തില്‍നിന്ന്‌ പോലീസ്‌ അറസ്റ്റ്‌ചെയ്‌തു. ബൈക്കുകളില് ‍ആയുധങ്ങളുമായെത്തിയവരാണ്‌ അഞ്ചംഗസംഘമെന്ന്‌ പോലീസ്‌പറയുന്നു.


എസ്‌.എഫ്‌.ഐ. ഏരിയാ കമ്മിറ്റിയംഗവും ശ്രീകൃഷ്‌ണ കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ സജീബ്‌(20), എ.ബി.വി.പി. പ്രവര്‍ത്തകനും മറ്റം സ്‌കൂള്‍വിദ്യാര്‍ഥിയുമായ എം.എസ്‌. സുമേഷ്‌(17) എന്നിവര്‍ക്കാണ്‌പരിക്കേറ്റത്‌. സജീബിനെ കുന്നംകുളം ഗവ. ആസ്‌പത്രിയിലും സുമേഷിനെ ചൂണ്ടല്‍ആസ്‌പത്രിയിലും പ്രവേശിപ്പിച്ചു.

ശ്രീകൃഷ്‌ണ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥികളായ സിമില്‍, എ.ബി. ബിജേഷ്‌, സജീഷ്‌, മിഥുന്‍, അജീഷ്‌എന്നിവരെയാണ്‌ഗുരുവായൂര്‍എസ്‌ഐ എം. സുരേന്ദ്രന്‍അറസ്റ്റ്‌ചെയ്‌തത്‌.


(3) അധ്യാപകന്‌ നേരെയുള്ള അക്രമം പ്രതിഷേധാര്‍ഹം -കെ.എസ്‌.ടി.യു.


കോഴിക്കോട്‌: നൊച്ചാട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ അസീസിനെ ആക്രമിച്ച്‌ ഗുരുതരമായി പരിക്കേല്‌പിച്ച ഡി.വൈ.എഫ്‌.ഐ. നടപടിയില്‍ കെ.എസ്‌.ടി.യു. റവന്യൂ ജില്ലാ പ്രസിഡന്റ്‌ വി.കെ. മൂസ്സയും ജനറല്‍ സെക്രട്ടറി പി.കെ. അസീസും പ്രതിഷേധിച്ചു.

(4) തൃക്കരിപ്പൂരിലും ഉദിനൂരിലും വിദ്യാര്‍ഥിസംഘര്‍ഷം

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ജി.വി.എച്ച്‌.എസ്‌.എസ്സിലും ഉദിനൂര്‍ ഹൈസ്‌കൂളിലും വിദ്യാര്‍ഥിസംഘര്‍ഷമുണ്ടായി.

തൃക്കരിപ്പൂര്‍ ഗവ. വി.എച്ച്‌.എസ്‌.എസ്സില്‍ പുറമേനിന്നെത്തിയ വിദ്യാര്‍ഥികളാണ്‌ അക്രമമുണ്ടാക്കിയത്‌. ഏഴ്‌ വിദ്യാര്‍ഥികള്‍ക്കും ഒരധ്യാപകനും പരിക്കേറ്റു.


തിങ്കളാഴ്‌ച മൂന്നരയോടെ തൃക്കരിപ്പൂര്‍ ഗവ. പോളിയില്‍നിന്നെത്തിയ ഒരുസംഘം വിദ്യാര്‍ഥികളാണ്‌ അക്രമം നടത്തിയത്‌. തുടര്‍ന്ന്‌ സ്‌കൂളിന്‌ വെളിയില്‍ സി.ഐ.ടി.യു. പ്രവര്‍ത്തകരും ലീഗ്‌ പ്രവര്‍ത്തകരും തമ്മില്‍ കൈയേറ്റം നടന്നു. ചന്തേര പോലീസ്‌ സ്ഥലത്തെത്തി കൂട്ടംകൂടിനിന്നവരെ വിരട്ടിയോടിച്ചു.
സ്‌കൂള്‍വിദ്യാര്‍ഥികളെ തടയാന്‍ ശ്രമിച്ച തൃക്കരിപ്പൂര്‍ ജി.വി.എച്ച്‌.എസ്സിലെ അറബിക്‌ അധ്യാപകന്‍ അബ്ദുള്‍സലാമിനാണ്‌ മര്‍ദനമേറ്റത്‌. പരിക്കേറ്റ അരുണ്‍കുമാര്‍ എ.ബി.വി.പി. പ്രവര്‍ത്തകനാണ്‌.


സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ച്‌ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഘത്തിലെ സജേഷിനെ അധ്യാപകര്‍ പിടികൂടി പോലീസിലേല്‌പിച്ചു. തുടര്‍ന്ന്‌ സംഘര്‍ഷം തൃക്കരിപ്പൂര്‍ ബസ്‌സ്റ്റാന്‍ഡിലേക്ക്‌ വ്യാപിച്ചു. സ്‌കൂളില്‍ അതിക്രമിച്ച്‌ കയറി വിദ്യാര്‍ഥികളെയും അധ്യാപകരെയും മര്‍ദിച്ചതില്‍ തൃക്കരിപ്പൂരില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. സ്‌കൂള്‍ അധികൃതര്‍ ചന്തേര പോലീസില്‍ പരാതിനല്‌കി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധ പ്രകടനം നടത്തും. സംഭവത്തില്‍ സ്റ്റാഫ്‌ കൗണ്‍സല്‍ പ്രതിഷേധിച്ചു. ചൊവ്വാഴ്‌ച രാവിലെ പി.ടി.എ. ചേര്‍ന്ന്‌ പ്രതിഷേധിക്കും.


തൃക്കരിപ്പൂരില്‍ കലാപമുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ ആസൂത്രിത ശ്രമമാണ്‌ തിങ്കളാഴ്‌ച തൃക്കരിപ്പൂര്‍ ജി.വി.എച്ച്‌.എസ്‌.എസ്സില്‍ നടന്നതെന്ന്‌ യു.ഡി.എഫ്‌. പഞ്ചായത്ത്‌ ചെയര്‍മാന്‍ എം.മുഹമ്മദ്‌കുഞ്ഞി, കണ്‍വീനര്‍ സി.രവി എന്നിവര്‍ പ്രസ്‌താവനയില്‍ അറിയിച്ചു.

27/08/08

(1) എസ്‌.എഫ്‌.ഐ.-എ.ബി.വി.പി. സംഘര്‍ഷം: മൂന്നുപേര്‍ക്ക്‌ പരിക്ക്‌


പത്തനംതിട്ട: മലയാലപ്പുഴ മുസ്‌ലിയാര്‍ എന്‍ജിനിയറിംഗ്‌ കോളേജില്‍ എസ്‌.എഫ്‌.ഐ-എ.ബി.വി.പി. സംഘര്‍ഷം. മൂന്നുവിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്കേറ്റു.

എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരും നാലാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളുമായ ബിലാല്‍, ഇസുദ്ദീന്‍, നാലാംവര്‍ഷ ഇലക്‌ട്രിക്കല്‍ വിദ്യാര്‍ത്ഥിയും എ.ബി.വി.പി. പ്രവര്‍ത്തകനുമായ പി.ഡി.സുനില്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ പത്തനംതിട്ടയിലെ സവകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. സംഭവത്തിന്റെ പേരില്‍ ആറ്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കും അഞ്ച്‌ എ.ബി.വി.പി. പ്രവര്‍ത്തകര്‍ക്കും എതിരെ പത്തനംതിട്ട പോലീസ്‌ കേസ്സെടുത്തു.

ചൊവ്വാഴ്‌ച രാവിലെ പത്തുമണിക്കാണ്‌ ഇരുവിഭാഗങ്ങളും തമ്മില്‍ കോളേജ്‌ ഗേറ്റിന്‌ പുറത്തുവെച്ച്‌ ഏറ്റുമുട്ടിയത്‌. പാര്‍ലമെന്ററി രീതിയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ്‌ നടത്തുന്നതില്‍ പ്രതിഷേധിച്ച്‌ രണ്ടുദിവസമായി എസ്‌.എഫ്‌.ഐ.ക്കാര്‍ സമരത്തിലാണ്‌. ചൊവ്വാഴ്‌ച സമരം തടയാനുള്ള ശ്രമമാണ്‌ സംഘര്‍ഷത്തില്‍ എത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു.


കോളേജില്‍ പാര്‍ലമെന്ററി രീതിയില്‍ തിരഞ്ഞെടുപ്പു നടത്താന്‍ സമ്മതമാണെന്ന്‌ എസ്‌.എഫ്‌.ഐ, കെ.എസ്‌.യു., എ.ബി.വി.പി. സംഘടനകള്‍ നേരത്തെ സമ്മതിച്ചിരുന്നതായി കോളേജ്‌ മാനേജ്‌മെന്റ്‌ പറയുന്നു. എന്നാല്‍, പിന്നീട്‌ എസ്‌.എഫ്‌.ഐ. ഈ നിലപാട്‌ മാറ്റുകയായിരുന്നു.


(2) ദളിത്‌ യുവാവിന്‌ മര്‍ദ്ദനം: പങ്കില്ലെന്ന്‌ സി.പി.എം.- മറവന്തുരുത്തില്‍ സംഘര്‍ഷം


തലയോലപ്പറമ്പ്‌: സി.പി.എം. നേതാക്കളുടെ ഭീഷണിക്കിടയില്‍ ദളിത്‌ ഐക്യസമരസമിതി പ്രവര്‍ത്തകന്‌ മര്‍ദ്ദനമേറ്റു. പരിക്കേറ്റ മറവന്തുരുത്ത്‌ അപ്പക്കോട്ടുകോളനിയില്‍ രഘുവരന്‍ കായിക്കേരി(41) വൈക്കം താലൂക്കാസ്‌പത്രിയില്‍ ചികിത്സയിലാണ്‌.

തന്നെ ആക്രമിച്ചത്‌ സി.പി.എം.ഗുണ്ടകളാണെന്ന്‌ രഘുവരന്‍ പോലീസിന്‌ മൊഴി നല്‍കി. സി.പി.എം. ഗുണ്ടാ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കെ.പി.എം.എസും രംഗത്തെത്തിയതോടെ മറവന്തുരുത്ത്‌ മേഖലയില്‍ സി.പി.എമ്മും ദളിത്‌ സംഘടനകളും പോരാട്ടത്തിലായി. ആക്രമണത്തില്‍ തങ്ങള്‍ക്ക്‌ യാതൊരു പങ്കുമില്ലെന്നാണ്‌ സി.പി.എം. നേതാക്കള്‍ പറയുന്നത്‌.


കെ.പി.എം.എസ്‌. എറണാകുളത്തുസംഘടിപ്പിച്ച ശതാബ്ദി സംഗമത്തില്‍ പങ്കെടുത്തവരെ സി.പി.എം. തലയോലപ്പറമ്പ്‌ ഏരിയാ സെക്രട്ടറി ഇ.എം.കുഞ്ഞുമുഹമ്മദ്‌ അധിക്ഷേപിച്ചെന്നാരോപിച്ച്‌ രഘുവരന്‍ അപ്പക്കോട്ട്‌ കോളനിയില്‍ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ സി.പി.എം. നയവിശദീകരണയോഗം നടത്തി. ഇതിനിടയിലാണ്‌ കഴിഞ്ഞദിവസം പഞ്ചായത്ത്‌ കവലയില്‍വച്ച്‌ രഘുവരന്‌ മര്‍ദ്ദനമേറ്റത്‌.


(3) സ്‌കൂള്‍തിരഞ്ഞെടുപ്പ്‌ സംഘര്‍ഷം ആലത്തൂരില്‍ സി.പി.എം.-കോണ്‍ഗ്രസ്‌ സംഘട്ടനം


ആലത്തൂര്‍: തിങ്കളാഴ്‌ച നടന്ന സ്‌കൂള്‍ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ എസ്‌.എഫ്‌.ഐ.-കെ.എസ്‌.യു. സംഘട്ടനത്തിന്റെ തുടര്‍ച്ചയായി ചൊവ്വാഴ്‌ച കാവശ്ശേരിയില്‍ കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആണ്ടിയപ്പുവിന്റെ സഹോദരന്‍ രാധാകൃഷ്‌ണന്റെ വീട്‌ കല്ലേറില്‍ തകര്‍ന്നു.


തിങ്കളാഴ്‌ച കെ.എസ്‌.യു. താലൂക്ക്‌ പ്രസിഡന്റ്‌ നൗഫല്‍, അജയവാസ്‌ എന്നിവരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തിയ ജാഥയാണ്‌ അക്രമത്തിലേക്കുനീണ്ടത്‌. കഴനിചുങ്കത്തുനിന്ന്‌ പത്തുമണിക്ക്‌ തുടങ്ങിയ ജാഥ കെ.സി.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കുനീങ്ങി. ജാഥക്കാര്‍ സ്‌കൂള്‍വരാന്തയിലേക്കും ക്ലാസ്‌ മുറികളിലേക്കും ഇരച്ചുകയറിയതോടെ ക്ലാസുകള്‍ വിട്ടു. ഇതിനിടെ അക്രമാസക്തരായ പ്രകടനക്കാര്‍ സ്‌കൂളിന്റെ ചിലഭാഗത്ത്‌ ഓടുകളും കണ്ണാടിച്ചില്ലുകളും തകര്‍ത്തു. മടങ്ങുംവഴി വഴിയില്‍ എസ്‌.എഫ്‌.ഐ.യുടെ കൊടിതോരണങ്ങളും നശിപ്പിച്ചു.


തിങ്കളാഴ്‌ച നടന്ന തിരഞ്ഞെടുപ്പില്‍ എസ്‌.എഫ്‌.ഐയെ ജയിപ്പിക്കാന്‍ ഏതാനും അധ്യാപകര്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തിലാണ്‌ ബഹളം തുടങ്ങിയത്‌.


ചുങ്കത്തുനിന്ന്‌ ജാഥ മന്ദംപറമ്പെത്തിയപ്പോള്‍തന്നെ അക്രമാസക്തമായിരുന്നു. അതുവഴിവന്ന തരൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനില്‍കുമാറിന്റെ കാറില്‍ വടികൊണ്ടടിച്ചു. തുടര്‍ന്ന്‌ പാതയില്‍ കുറുകെയിട്ട കാര്‍ ആലത്തൂര്‍ സി.ഐ. ഇടപെട്ടാണ്‌ മാറ്റിയത്‌.


കെ.എസ്‌.യു. പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി എസ്‌.എഫ്‌.ഐ.ക്കൊപ്പം സി.പി.എം. പ്രവര്‍ത്തകരും സി.ഐ.ടി.യു.ക്കാരും സംഘടിച്ചു. വടിയും മാരകായുധങ്ങളുമായി കഴനിചുങ്കത്തേക്കു നീങ്ങിയ ഇവര്‍ ബസ്സുകള്‍ തടഞ്ഞുനിര്‍ത്തി കെ.എസ്‌.യു.ക്കാരെ പിടികൂടാന്‍ ശ്രമിച്ചു. കടകള്‍ക്കുമുന്നില്‍നിന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും ഒരു കടയില്‍ ഫര്‍ണിച്ചര്‍ തകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആണ്ടിയപ്പുവിന്റെ സഹോദരന്‍ രാധാകൃഷ്‌ണന്റെ വീടിന്‌ കല്ലെറിഞ്ഞു. ശങ്കരമൂച്ചി ജങ്‌ഷനില്‍ ബസ്സിറങ്ങിയ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്‌ണന്‌ മര്‍ദനമേറ്റു. ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍കോളേജാസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.


(4) യു.ഡി.എഫ്‌-എല്‍.ഡി.എഫ്‌. സംഘര്‍ഷം; കൊടിയത്തൂരില്‍ ഹര്‍ത്താല്‍


മുക്കം: കൊടിയത്തൂരില്‍ എല്‍.ഡി.എഫ്‌-യു.ഡി.എഫ്‌.സംഘട്ടനത്തെ തുടര്‍ന്ന്‌ യു.ഡി.എഫ്‌. ചൊവ്വാഴ്‌ച സൗത്ത്‌ കൊടിയത്തൂരില്‍ ഹര്‍ത്താന്‍ നടത്തി. തിങ്കളാഴ്‌ച വൈകിട്ടാണ്‌ എല്‍.ഡി.എഫ്‌- യു.ഡി.എഫ്‌. സംഘട്ടനം ഉണ്ടായത്‌. പരിക്കേറ്റ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ എള്ളങ്ങല്‍ ചേക്കുട്ടിയെ മെഡിക്കല്‍ കോളേജ്‌ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന്‌ എല്‍.ഡി.എഫും യു.ഡി.എഫും കൊടിയത്തൂരില്‍ പ്രകടനവും പൊതുയോഗവും നടത്തി. സ്ഥലത്ത്‌ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.


(5) കൂട്ടാലിടയില്‍ മുസ്‌ലിംലീഗ്‌ ഓഫീസ്‌ തകര്‍ത്തു

നടുവണ്ണൂര്‍: കൂട്ടാലിടയിലെ മുസ്‌ലിംലീഗ്‌ കോട്ടൂര്‍ പഞ്ചായത്തോഫീസ്‌ തകര്‍ത്തു. ചൊവ്വാഴ്‌ച രാവിലെയുണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ രണ്ട്‌ യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു. കെ.കെ. റാഷിദ്‌ (19), പി.കെ. സദാദ്‌ (19) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ ബാലുശ്ശേരി സര്‍ക്കാര്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.


പൂട്ടിയിട്ട ഓഫീസ്‌ ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ്‌ ആക്രമിച്ചത്‌. ഫയലുകളും ഫര്‍ണിച്ചറുകളും റോഡിലേക്ക്‌ വലിച്ചിട്ടു. സീലിങ്‌ഫാനും വാതിലും തകര്‍ത്തു.

ആക്രമണത്തിനു പിന്നില്‍ സി.പി.എം. ആണെന്നും അങ്ങാടിയിലെത്തിയ ലീഗ്‌പ്രവര്‍ത്തകരെ ഡി.വൈ.എഫ്‌.ഐ.ക്കാര്‍ മര്‍ദിക്കുകയായിരുന്നെന്നും ലീഗിന്റെ പ്രാദേശിക നേതാക്കള്‍ ആരോപിച്ചു.
ചൊവ്വാഴ്‌ച രാവിലെ മുതല്‍ കൂട്ടാലിടയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ബാലുശ്ശേരി സി.ഐ. സുബൈറിന്റെ നേതൃത്വത്തില്‍ പോലീസെത്തിയിരുന്നു. അവിടനല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്‌ സംഘര്‍ഷം ഉടലെടുത്തത്‌.


(6) എന്‍.ഡി.എഫുകാരനെ ആക്രമിച്ചതിന്‌ 15 സി.പി.എമ്മുകാരുടെ പേരില്‍ കേസ്‌


തുകുടയിലെ എന്‍.ഡി.എഫ്‌. പ്രവര്‍ത്തകന്‍ കെ.കെ.ബഷീറിനെ (24) ആക്രമിച്ച്‌ പരിക്കേല്‌പിച്ചതിന്‌ 15 സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ പോലീസ്‌ കേസെടുത്തു.


മത്സ്യത്തൊഴിലാളിയായ ബഷീര്‍ രാത്രി പുഴയിലേക്ക്‌ പോകുമ്പോള്‍ വീടിനടുത്ത റോഡില്‍വെച്ച്‌ ബിജു, രമേശന്‍, രാജീവന്‍, ജയന്‍ തുടങ്ങിയ 15 ഓളം പേര്‍ ആക്രമിച്ച്‌ പരിക്കേല്‌പിച്ചുവെന്നാണ്‌ പരാതി. വെട്ടുകല്ല്‌ കാലിലെടുത്തിട്ടതായും പറയുന്നു. ബഷീര്‍ എ.എം.ആസ്‌പത്രിയില്‍ ചികിത്സയിലാണ്‌.


(7) രണ്ട്‌ സ്‌ത്രീകള്‍ക്ക്‌ പരിക്ക്‌ മട്ടന്നൂരില്‍ എന്‍.ഡി.എഫ്‌-സി.പി.എം സംഘര്‍ഷം

മട്ടന്നൂര്‍: മട്ടന്നൂരിനുസമീപം കീച്ചേരിയില്‍ എന്‍.ഡി.എഫ്‌-സി.പി.എം സംഘര്‍ഷം, ആറുവീടുകള്‍ക്കുനേരെ കല്ലേറും അക്രമവും നടന്നു. രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റ കോമത്ത്‌ ലീല (45), വെള്ളാലി യശോദ (51) എന്നിവരെ മട്ടന്നൂര്‍ ഗവ.ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്‌ച രാത്രിയും ചൊവ്വാഴ്‌ച പുലര്‍ച്ചെയുമാണ്‌ അക്രമം നടന്നത്‌. കൊഴുക്കുന്നോന്‍ കുഞ്ഞിക്കണ്ണന്‍, കൈപ്പച്ചേരി ഭാസ്‌കരന്‍, കുന്നുമ്മല്‍ നാരായണന്‍, സി.അബ്ദുള്ള, സി.അബൂബക്കര്‍, സക്കീന എന്നിവരുടെ വീടുകള്‍ക്ക്‌ നേരെയായിരുന്നു അക്രമം. വീടുകളുടെ ജനല്‍ച്ചില്ലുകളും വാതിലുകളും തല്ലിപ്പൊളിച്ചിട്ടുണ്ട്‌.
മട്ടന്നൂര്‍ പോലീസ്‌ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നു.


28/08/08


(1) വീട്‌ആക്രമിച്ച 10 പേര്‍ക്കെതിരെ കേസ്‌


മണ്ണുത്തി: കൊഴുക്കുള്ളിയില്‍ബി.ജെ.പി. അനുഭാവിയുടെ വീട്‌ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്‌കണ്ടാലറിയാവുന്ന പത്ത്‌ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌കേസെടുത്തു. ചൊവ്വാഴ്‌ച രാത്രി 11.30നാണ്‌പത്തോളം വരുന്ന സംഘം കൊഴുക്കുള്ളി മദിരാശി മൂലയിലെ കരിപ്പാറ സന്ദീപി (28)ന്റെ വീട്‌ആക്രമിച്ചത്‌. വാതില്‍തകര്‍ത്തു. ഓടുകള്‍കല്ലെറിഞ്ഞ്‌തകര്‍ത്തു. സന്ദീപും വീട്ടുകാരും വീട്ടില്‍നിന്ന്‌ഓടിരക്ഷപ്പെടുകയായിരുന്നു. സന്ദീപിന്റെ പരാതിയെ തുടര്‍ന്നാണ്‌മണ്ണുത്തി പോലീസ്‌പത്ത്‌പേര്‍ക്കെതിരെ കേസ്‌എടുത്തത്‌. വ്യക്തിവൈരാഗ്യമാണ്‌കാരണമെന്ന്‌പോലീസ്‌പറഞ്ഞു. വീട്‌അക്രമണത്തില്‍പ്രതിഷേധിച്ച്‌ബി.ജെ.പി. പ്രവര്‍ത്തകര്‍ബുധനാഴ്‌ച വൈകിട്ട്‌കൊഴുക്കുള്ളി സെന്ററില്‍പന്തംകൊളുത്തി പ്രകടനം നടത്തി

(2) കൂരാച്ചുണ്ടില്‍യൂത്ത്‌ലീഗ്‌-ഡി.വൈ.എഫ്‌.ഐ. സംഘട്ടനം

കൂരാച്ചുണ്ട്‌:കൂരാച്ചുണ്ട്‌സെന്റ്‌തോമസ്‌ ഹൈസ്‌കൂള് ‍തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കൂരാച്ചുണ്ട്‌ അങ്ങാടിയില് ‍യൂത്ത്‌ലീഗ്‌ ഡി.വൈ.എഫ്‌.ഐ. സംഘട്ടനം നടന്നു. തിങ്കളാഴ്‌ച വൈകിട്ട്‌ യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര് ‍ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര് ‍രാത്രി ടൗണില് ‍പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന്‌ രാത്രി വട്ടച്ചിറയില് ‍യൂത്ത്‌ലീഗ് ‌പ്രവര്‍ത്തകരെ ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌കൂരാച്ചുണ്ട്‌ അങ്ങാടിയില്‍ യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകനെ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര് ‍സംഘംചേര്‍ന്ന്‌ആക്രമിച്ചിരുന്നു. ഡി.വൈ.എഫ്‌.ഐ.ക്കാര് ‍ആക്രമിച്ചതായാണ്‌പരാതിയുള്ളത്‌. സംഘര്‍ഷാവസ്ഥയ്‌ക്ക്‌ അറുതിവരുത്താന് ‍അധികാരികള് ‍അടിയന്തരമായി ഇടപെടണമെന്ന് ‌നാട്ടുകാര് ‍ആവശ്യപ്പെട്ടു.

(3) വാഹനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം തൂണേരിയിലും ഇരിങ്ങണ്ണൂരിലും പരക്കെ അക്രമം


വടകര: ലീഗ്‌നേതാവിന്‌വെട്ടേറ്റ തൂണേരിയിലും പരിസരങ്ങളിലും ബുധനാഴ്‌ച വൈകിയും അക്രമസംഭവങ്ങള്‍അരങ്ങേറി. സി.പി.എം-ലീഗ്‌പ്രവര്‍ത്തകര്‍തമ്മിലുണ്ടായ സംഘര്‍ഷത്തില്‍പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെയും വാഹനങ്ങള്‍ക്കു നേരെയും അക്രമങ്ങളുണ്ടായി. മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ച്‌ആക്രമിക്കുകയും ചെയ്‌തു. വന്‍പോലീസ്‌സന്നാഹം സ്ഥലത്ത്‌ക്യാമ്പ്‌ചെയ്യുകയാണ്‌. രാത്രി വൈകിയും വീടുകളില്‍പോലീസ്‌റെയ്‌ഡ്‌നടത്തി. നിരവധി പേരെ കസ്റ്റഡിയിലെടുത്തു.


ഇരിങ്ങണ്ണൂരില്‍ബുധനാഴ്‌ച വൈകി നടന്ന സി.പി.എം-ലീഗ്‌പ്രകടനങ്ങള്‍അടുത്തടുത്തെത്തിയപ്പോഴാണ്‌സംഘര്‍ഷം ഉണ്ടായത്‌. സംഭവത്തില്‍ഏഴു യൂത്ത്‌ലീഗ്‌പ്രവര്‍ത്തകര്‍ക്കും ഏഴു സി.പി.എം. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സി.പി.എം.ഇരിങ്ങണ്ണൂര്‍ലോക്കല്‍കമ്മിറ്റി അംഗം കെ.ടി.കെ.കണ്ണന്‍, കക്കൂറയില്‍ബാലന്‍, കായപ്പനിച്ചി അശോകന്‍, ബിനീഷ്‌, കളത്തില്‍രാജന്‍, നീലിയോട്ട്‌രവി, പുനത്തില്‍അനില്‍കുമാര്‍, സി.കെ.ദാമു എന്നീ സി.പി.എം. പ്രവര്‍ത്തകര്‍ക്കാണ്‌പരിക്കേറ്റത്‌.

സംഘര്‍ഷം റിപ്പോര്‍ട്ട്‌ചെയ്യാനെത്തിയ മലയാള മനോരമ ലേഖകന്‍ജമാല്‍കല്ലാച്ചി, രാഷ്ട്രദീപിക ലേഖകന്‍രാധാകൃഷ്‌ണന്‍എന്നിവര്‍ക്കും മര്‍ദനമേറ്റു. സി.പി.എം. പ്രവര്‍ത്തകരാണ്‌മര്‍ദിച്ചതെന്ന്‌ഇവര്‍പോലീസില്‍പരാതിപ്പെട്ടു. ഇവരുടെ ക്യാമറകളും നശിപ്പിച്ചിട്ടുണ്ട്‌. ഇരിങ്ങണ്ണൂര്‍സംഘര്‍ഷത്തെത്തുടര്‍ന്ന്‌സമീപപ്രദേശങ്ങളില്‍പലയിടത്തും അക്രമം അരങ്ങേറി. ഇരിങ്ങണ്ണൂര്‍മുസ്‌ലിംലീഗ്‌ഓഫീസ്‌തകര്‍ക്കപ്പെട്ടു. ബൈക്കുകള്‍ക്കുനേരെയും ബസ്സിനു നേരെയും ഇരിങ്ങണ്ണൂര്‍ടൗണില്‍അക്രമമുണ്ടായി.

(4)അക്രമം: സി.പി.എം.ബ്രാഞ്ച്‌ സെക്രട്ടറിയടക്കം 18 പേര്‍ റിമാന്‍ഡില്‍


ബേക്കല്‍: ബേക്കലില്‍ കഴിഞ്ഞദിവസം ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ സി.പി.എം.ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ പതിനെട്ട്‌ പേര്‍ റിമാന്‍ഡില്‍. സി.പി.എം.ബേക്കലം ബ്രാഞ്ച്‌ സെക്രട്ടറി ബേക്കലത്തെ ബി.രഘു (37), ബേക്കലം സ്വദേശികളായ കരുണന്‍ (38), മുരുഗന്‍ (32), കോട്ടിക്കുളത്തെ മാധവന്‍ (37), ബേക്കല്‍ വിഷ്‌ണുമഠത്തെ ഗോവിന്ദന്‍ (38), കെ.അബ്ദുള്ള (23) മടിക്കേരി, അബ്ദുള്‍ സലിം (28) ഉപ്പള, അബൂബക്കര്‍ സിദ്ദിഖ്‌(21) ആലമ്പാടി, ലത്തീഫ്‌ (20) ആലമ്പടി, റഷീദ്‌ (21) പള്ളിക്കര മഠം, മുഹമ്മദ്‌ ഷഹാഫ്‌ (20) മൗവ്വല്‍, ഫസലുര്‍ റഹ്‌മാന്‍ (20)മൗവ്വല്‍, അബ്ദുല്ല (30) ഹദാഹ്‌നഗര്‍, നസീര്‍ (36) ബേക്കല്‍, മുഹമ്മദ്‌ ശാഫിഖ്‌ (29) ബേക്കല്‍, അബ്ദുല്‍ ഹമീദ്‌ (34) ഹദാഹ്‌നഗര്‍, അബ്ബാസ്‌ മമ്മൂഞ്ഞി (33) ബേക്കല്‍, ആഫിസ്‌ (28) മൗവ്വല്‍ താഴെ എന്നിവരാണ്‌ റിമാന്‍ഡിലായത്‌. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അനിഷ്ടസംഭവങ്ങളിലും പോലീസ്‌ വാഹനം ആക്രമിച്ചതിനുമാണ്‌ കേസ്‌.

29/08/08

(1) ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി; പുതുപ്പള്ളിയില്‍ ഹര്‍ത്താല്‍


ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി; പുതുപ്പള്ളിയില്‍ ഹര്‍ത്താല്‍ പുതുപ്പള്ളി: ഐ.എന്‍.ടി..യു.സി, സി.ഐ.ടി.യു പ്രവര്‍ത്തകരായ ടാക്‌സി ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്‌ വെള്ളിയാഴ്‌ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌തു. വ്യാഴാഴ്‌ച പുതുപ്പള്ളി കവലയില്‍ നടന്ന സംഘട്ടനത്തില്‍ ഐ.എന്‍.ടി.യു.സി. വിഭാഗത്തിലെ ജോണ്‍സണ്‍ വാണിയപുരയ്‌ക്കല്‍, മനോജ്‌ തടത്തില്‍ എന്നിവരെ തോട്ടയ്‌ക്കാട്‌ ആസ്‌പത്രിയിലാക്കി. സി.ഐ.ടി.യു. പ്രവര്‍ത്തകരായ കൊച്ചുമോന്‍വേളുത്ര, കെ.പി. അനില്‍കുമാര്‍ എന്നിവരെ പാമ്പാടി ഗവ. ആസ്‌പത്രിയിലും പ്രവേശിപ്പിച്ചു. പുതുപ്പള്ളി പഞ്ചായത്തില്‍ രാവിലെ 6 മുതല്‍ വൈകീട്ട്‌ അഞ്ചുമണിവരെയാണ്‌ ഹര്‍ത്താലെന്ന്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സണ്ണി പാമ്പാടിയും ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ്‌ തോമസ്‌ കല്ലാടനം അറിയിച്ചു. അഞ്ചുമണിക്ക്‌ പുതുപ്പള്ളികവലയില്‍ ചേരുന്ന പ്രതിഷേധ യോഗം പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും.

(2) കോവിലകത്തും കടവില്‍ സി.പി.എം- ആര്‍.എസ്‌.എസ്‌. സംഘര്‍ഷം

വൈക്കം: കോവിലകത്തും കടവില്‍ സി.പി.എം.- ആര്‍.എസ്‌.എസ്‌. സംഘര്‍ഷം. വൈക്കം നഗരസഭാംഗവും ഡി.വൈ.എഫ്‌.ഐ. ജില്ലാ കമ്മിറ്റിയംഗവുമായ പി.വി. പുഷ്‌കരന്‍ അടക്കം മൂന്ന്‌ പേരെ വൈക്കം താലൂക്കാസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ സി.എസ്‌. നാരായണന്‍ കുട്ടിയുടെ കോവിലകത്തുംകടവ്‌ മത്സ്യമാര്‍ക്കറ്റിലുള്ള മത്സ്യ വില്‌പനകേന്ദ്രം അടിച്ചു തകര്‍ത്തു. ഡി.വൈ.എഫ്‌.ഐ. വൈക്കം ബ്ലോക്ക്‌ സെക്രട്ടറി സി.പി. ജയരാജ്‌, പുഷ്‌കരന്റെ ബന്ധു മഹേഷ്‌ എന്നിവരാണ്‌ ആസ്‌പത്രിയില്‍ പ്രവേശിച്ച മറ്റ്‌ രണ്ടുപേര്‍. ആസ്‌പത്രിയിലായ മഹേഷും, ആര്‍.എസ്‌.എസ്‌. വൈക്കം താലൂക്ക്‌ കാര്യകാരി സി.എസ്‌. നാരായണന്‍കുട്ടിയുടെ ബന്ധുവായ പ്രശാന്തും, തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ്‌ സംഘര്‍ഷത്തിലേക്ക്‌ നയിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. മഹേഷ്‌ ഓടിക്കുന്ന മിനിലോറിയില്‍ വിറക്‌ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ്‌ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്‌. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ മഹേഷിന്‌ പരിക്കേറ്റതിനെപ്പറ്റി അന്വേഷിക്കാനെത്തിയ പുഷ്‌കരനെയും ജയരാജിനെയും ഗവ. ആയുര്‍വ്വേദാസ്‌പത്രിക്ക്‌ സമീപം അക്രമിച്ചതായി പറയപ്പെടുന്നു. നാരായണന്‍കുട്ടിയടക്കം കണ്ടാലറിയാവുന്ന 15 പേരെ പ്രതികളാക്കി പുഷ്‌കരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ.യുടെ നേതൃത്വത്തില്‍ നാരായണന്‍കുട്ടിയെയും ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ സുശീലനെയും അറസ്റ്റു ചെയ്‌തു. പിന്നീട്‌ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. നാരായണന്‍കുട്ടിയുടെ മത്സ്യവില്‌പനകേന്ദ്രം അടിച്ചുതകര്‍ത്തതിന്റെ പേരില്‍ 50 ഓളം പേരെ പ്രതികളാക്കി പോലീസിന്‌ പരാതി ലഭിച്ചിട്ടുണ്ട്‌. സംഭവത്തില്‍ ഇരു കൂട്ടരും പ്രതിഷേധിച്ചു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും നടന്നു. സംഭവസ്ഥലത്ത്‌ പോലീസ്‌ സന്നാഹം ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

(3) എസ്‌.എഫ്‌.ഐക്കാര്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും തടഞ്ഞുവച്ചു

ഹരിപ്പാട്‌: യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശപത്രിക സ്വീകരിക്കുന്നതിനെപ്പറ്റിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ടി.കെ.എം.എം. കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.എസ്‌.ജയപ്രകാശ്‌, തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അധ്യാപകന്‍ പ്രൊഫ.സി.എം.ലോഹിതന്‍ എന്നിവരെ തടഞ്ഞുവച്ചു. വ്യാഴാഴ്‌ച മൂന്നര മുതല്‍ അഞ്ചര വരെ സമരം നീണ്ടു . ഒടുവില്‍ ഹരിപ്പാട്‌ സി.ഐ.സുഭാഷിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ്‌ ഒത്തു തീര്‍പ്പായത്‌. കഴിഞ്ഞ വര്‍ഷത്തെ യൂണിയന്‍ ഭാരവാഹികള്‍ക്ക്‌ വീണ്ടും മത്സരിക്കാന്‍ കഴിയില്ലെന്ന വാദം പത്രിക സ്വീകരിക്കുന്ന സമയത്ത്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ഉന്നയിച്ചു. എന്നാല്‍, ഇങ്ങനെയൊരു നിര്‍ദ്ദേശം സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന്‌, തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അധ്യാപകര്‍ അറിയിച്ചതോടെയാണ്‌ തര്‍ക്കം തുടങ്ങിയത്‌. പിന്നീട്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ അധ്യാപകരുടെ മുറി പൂട്ടി പുറത്ത്‌ നിന്ന്‌ മുദ്രാവാക്യം മുഴക്കുകയായിരുന്നു. നാമ നിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നത്‌ സംബന്ധിച്ച്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരുടെ പരാതി സര്‍വ്വകലാശാല രജിസ്‌ട്രാര്‍ക്ക്‌ കൈമാറി. തീരുമാനമെടുക്കാമെന്ന്‌ പോലീസ്‌ സാന്നിധ്യത്തിലെ ചര്‍ച്ചയില്‍ തീരുമാനമായി. ഇതിന്‌ ശേഷമാണ്‌ സമരക്കാര്‍ പിന്‍മാറിയത്‌. കേരള സര്‍വ്വകലാശാല പരിധിയിലെ കോളേജില്‍ സപ്‌തംബര്‍ അഞ്ചിനാണ്‌ യൂണിയന്‍ തിരഞ്ഞെടുപ്പ്‌.

(4) ബ്രഹ്മഗിരി കൊള്ള: സി.പി.എം. മുന്‍ ബ്രാഞ്ച്‌ സെക്രട്ടറിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍

കാട്ടിക്കുളം: ബ്രഹ്മഗിരി തോട്ടത്തില്‍ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട്‌ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. സി.പി.എം. അപ്പപ്പാറ മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി ഷെര്‍ലി എന്ന ദമ്പട്ട മണി (30), നാഗമന സുബ്രഹ്മണ്യന്‍ (44) എന്നിവരാണ്‌ അറസ്റ്റിലായത്‌. അഞ്ചു പ്രതികള്‍ ഇതിനകം പിടിയിലായിട്ടുണ്ട്‌. 20 ഓളം പേര്‍ ഈ കേസ്സില്‍ പ്രതികളാണ്‌. 20 ലക്ഷം രൂപയുടെ കാപ്പിയും കുരുമുളകും തോട്ടത്തില്‍ നിന്നും കവര്‍ന്നെന്നാണ്‌ കേസ്‌. സ്‌പെഷല്‍ ബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി. പുരുഷോത്തമന്‍ അടിയോടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. നേരത്തെ സി.പി.എം. ദമ്പട്ട മണിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

(5) ഉദുമ-പാക്യാര സംഘര്‍ഷം: ലീഗ്‌-സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌


ഉദുമ: കഴിഞ്ഞ രാത്രി ഉദുമ പാക്യാരയിലുണ്ടായ സി.പി.എം.-മുസ്‌ലിംലീഗ്‌ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ ബേക്കല്‍ പോലീസ്‌ രണ്ട്‌ കേസുകള്‍ രജിസ്റ്റര്‍ചെയ്‌തു. ലീഗ്‌പ്രവര്‍ത്തകന്‍ റഫീഖിന്റെ പരാതിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെയും നാലാം വാതുക്കലിലെ സി.പി.എം. പ്രവര്‍ത്തകന്‍ എന്‍.ബി.കൃഷ്‌ണന്റെ പരാതിയില്‍ 30 ലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെയുമാണ്‌ കേസെടുത്തത്‌. ബുധനാഴ്‌ച രാത്രി ഒമ്പതുമണിയോടെ തുടങ്ങിയ സംഘര്‍ഷം പുലര്‍ച്ചെവരെ നീണ്ടു. അഞ്ച്‌ വീടുകള്‍ക്കുനേരെ കല്ലേറുണ്ടായി. രണ്ട്‌ വാഹനങ്ങളും രണ്ട്‌ കടകളും തകര്‍ത്തു. 5 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയുണ്ടായി. ലീഗ്‌ പ്രവര്‍ത്തകരായ കൂട്‌ അബ്ദുള്ള (83), പാക്യാര കുന്നിലെ കെ.പി.അബ്ദുള്ള (85), സലാം, അബ്ബാസ്‌, റഫീഖ്‌ കുണ്ടടുക്കം, ഇബ്രാഹിം എന്നിവരാണ്‌ ചികിത്സയിലുള്ളത്‌.

30/08/08


(1) സി.പി.എം പ്രവര്‍ത്തകര്‍ പോലീസ്‌ സ്‌റ്റേഷന്‍ കയ്യേറി പ്രതിയെ രക്ഷപ്പെടുത്തി


കോട്ടയ്‌ക്കല്‍: ഗ്രാമപഞ്ചായത്ത്‌ യോഗത്തി ല്‍ അക്രമം നടത്തിയതിനു പിടിയിലായ പ്രതിയെ മോചിപ്പിക്കാന്‍ കോട്ടയ്‌ക്കല്‍ പോലീസ്‌ സ്‌റ്റേഷനില്‍ കയറി സി.പി.എം. അക്രമം. വെള്ളിയാഴ്‌ച അര്‍ധരാത്രി 12.30 നു പോലീസ്‌ പിടികൂടിയ പുതുപ്പറമ്പ്‌ കാരട്ടങ്ങാടി ഏലപ്പറമ്പില്‍ ഹംദാനെ(23) ഇന്നലെ പുലര്‍ച്ചെ നാലിനു മുപ്പത്തിയഞ്ചോളം സി.പി.എം. പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ കയറി ബലമായി മോചിപ്പിച്ചു.

അക്രമത്തില്‍ മൂന്നു പോലീസുകാര്‍ക്കു പരുക്കേറ്റു. അക്രമികളെ തടയാന്‍ ശ്രമിച്ച എ.എസ്‌.ഐ. സദാനന്ദന്‍, കോണ്‍സ്‌റ്റബിള്‍ മൂസ, വനിതാ കോണ്‍സ്‌റ്റബിള്‍ ഫിലോമിന എന്നിവര്‍ക്കാണു പരുക്കേറ്റത്‌. ഇവരെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹംദാനെ പൂക്കിപ്പറമ്പില്‍ തിരൂര്‍ ഡിവൈ.എസ്‌.പി: യു.അബ്‌ദുല്‍ കരീം ഇന്നലെ ഉച്ചയോടെ വീണ്ടും പിടികൂടി. സ്‌റ്റേഷന്‍ ആക്രമിച്ചു പ്രതിയെ മോചിപ്പിച്ച സംഭവത്തില്‍ 35 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു. കഴിഞ്ഞ ദിവസം എടരിക്കോട്‌ ഗ്രാമപഞ്ചായത്തില്‍ പാഠപുസ്‌തകത്തിനെതിരേ പ്രമേയമവതരിപ്പിച്ചതിന്റെ പേരില്‍ യോഗത്തിലേക്കു കയറി അക്രമം നടത്തിയ കേസിലാണു ഹംദാന്‍ പിടിയിലാവുന്നത്‌. എടരിക്കോട്‌ പഞ്ചായത്ത്‌ ഡി.വൈ.എഫ്‌.ഐ. സെക്രട്ടറിയായ ഇയാള്‍ ചങ്കുവെട്ടിയിലെ കുത്തകസ്‌ഥാപനം അടിച്ചുപൊളിച്ച കേസിലും പ്രതിയാണ്‌.

സ്‌റ്റേഷനു മുന്നിലെ ഗ്രില്ലു തകര്‍ത്താണു സി.പി.എം. എടരിക്കോട്‌ ലോക്കല്‍ കമ്മിറ്റി അംഗം സി. സിറാജുദ്ദീന്‍, പ്രവര്‍ത്തകനായ പൂങ്ങോടന്‍ അബ്‌ദു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സ്‌റ്റേഷന്‍ കൈയേറിയത്‌. പുലര്‍ച്ചെ ആയതിനാല്‍ അക്രമികളെ പ്രതിരോധിക്കാന്‍ ആവശ്യത്തിനു പോലീസുകാരുണ്ടായിരുന്നില്ല.
വെള്ളിയാഴ്‌ച രാത്രി പട്രോളിംഗിനിടെയാണു ഹംദാനെ പോലീസ്‌ പിടികൂടിയത്‌. ഇയാളെ ലോക്കപ്പിലിടാതെ സ്‌റ്റേഷനില്‍ ഇരുത്തുകയായിരുന്നു. പോലീസ്‌ സ്‌റ്റേഷനിലെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ആദ്യം വനിതാ കോണ്‍സ്‌റ്റബിളിനെ പിടിച്ചുതള്ളി.

എ.എസ്‌.ഐ, കോണ്‍സ്‌റ്റബിള്‍ എന്നിവരെ തള്ളിമാറ്റി. പോലീസ്‌ സ്‌റ്റേഷന്‍ അക്രമവുമായി ബന്ധപ്പെട്ട്‌ എ.എസ്‌.ഐ അടക്കം നാലു പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തതായി ഐ.ജി. വിജയാനന്ദ്‌ അറിയിച്ചു. കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച വരുത്തിയതിലനാണു സസ്‌പെന്‍ഷന്‍.
എ.എസ്‌.ഐ സദാനന്ദന്‍, ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ മൂസ, വനിതാ കോണ്‍സ്‌റ്റബിള്‍മാരായ ഫിലോമിന, മേരി എന്നിവരെയാണു സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുള്ളത്‌. ഇതില്‍ മേരിയൊഴികെ മൂന്നുപേരും അക്രമത്തില്‍ പരുക്കേറ്റു തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

കോട്ടയ്‌ക്കല്‍ എസ്‌.ഐ എ.എം സിദ്ദിഖിനെതിരേ വകുപ്പുതല അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ഐ.ജി വിജയാനന്ദിനു റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌.

കോട്ടയ്‌ക്കല്‍ പോലീസ്‌ സ്‌റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.
















കണ്ണൂരില്‍ പി.എസ്‌.സി എംപ്ലോയിസ്‌ യൂണിയന്‍ സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.


(2)എസ്‌.എഫ്‌.ഐ.- കെ.എസ്‌.യു. സംഘര്‍ഷം: രണ്ട്‌ കോളേജുകള്‍ അടപ്പിച്ചു


കോട്ടയം:എസ്‌.എഫ്‌.ഐ.- കെ.എസ്‌.യു. സംഘര്‍ഷം രണ്ടുകോളേജുകളുടെ അധ്യയനം തടസ്സപ്പെടുത്തി. നാട്ടകം പോളിടെക്‌നിക്കും നാട്ടകം ഗവ.കോളേജുമാണ്‌വിദ്യാര്‍ത്ഥിസംഘര്‍ഷത്തെ തുടര്‍ന്ന്‌വെള്ളിയാഴ്‌ച അടച്ചിട്ടത്‌. നാട്ടകം ഗവ.പോളി ടെക്‌നിക്കില്‍കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ചെയര്‍മാന്‍സ്ഥാനാര്‍ത്ഥി ഒഴികെയുള്ള മുഴുവന്‍സീറ്റും എസ്‌.എഫ്‌.ഐ.ക്ക്‌ലഭിച്ചു. എന്നാല്‍ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്‌കെ.എസ്‌.യു.വിലെ സജിന്‍കെ.സലിം ആയിരുന്നു. ചെയര്‍മാന്‍സ്ഥാനം നഷ്ടപ്പെട്ടതില്‍രോഷാകുലരായ എസ്‌.എഫ്‌.ഐ.ക്കാര്‍സജിന്‍കെ.സലിമിനെ കോളേജിലേക്ക്‌കയറ്റിയില്ല. ഇതിനെ തുടര്‍ന്ന്‌ഇവിടെ സംഘര്‍ഷം ഉടലെടുത്തു. ഇവിടുത്തെ സംഘര്‍ഷം തൊട്ടടുത്തുള്ള ഗവ.കോളേജിലേക്കും പടര്‍ന്നു. നാട്ടകം പോളിടെക്‌നിക്ക്‌പോലീസ്‌കാവലിലാണിപ്പോള്‍. തിരഞ്ഞെടുപ്പിന്‌തൊട്ടുമുമ്പുമുതല്‍ഒരാഴ്‌ചയായി പോലീസ്‌വിട്ടൊഴിഞ്ഞ സമയം ഇവിടെയില്ല. സംഘര്‍ഷം കുറയ്‌ക്കാന്‍വേണ്ടിയാണ്‌കോളേജ്‌അടച്ചിടുന്നത്‌.


(3) എ.ബി.വി.പി.പ്രവര്‍ത്തകന്‌മര്‍ദനമേറ്റു

പാനൂര്‍:പി.ആര്‍.എം. കൊളവല്ലൂര് ‍ഹയര്‍സെക്കന്‍ഡറി സ്‌കൂള് ‍പത്താംക്ലാസ്‌ വിദ്യാര്‍ഥിയും എ.ബി.വി.പി. പ്രവര്‍ത്തകനുമായ സി.നിഖിലി(16)നെ മര്‍ദനമേറ്റ നിലയില് ‍പാനൂര് ‍സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച ഉച്ചയോടെ സ്‌കൂളിനടുത്തുവെച്ചാണ്‌ സംഭവം. കണ്ടാലറിയാവുന്ന രണ്ടുപേര് ‍ഉള്‍പ്പെടെ ആറ്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കൊളവല്ലൂര് ‍പോലീസ്‌ കേസെടുത്തു.


(4)എടമുണ്ടയിലെ അക്രമം: വധശ്രമത്തിന്‌കേസ്‌

പെരിയ: എടമുണ്ടയില് ‍കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ വി.കെ.കരുണാകരന്‍(42), സുരേഷ്‌ബാബു (25) എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില് ‍സി.പി.എം.പ്രവര്‍ത്തകരായ എടമുണ്ട വാണിയന്‍കുന്ന്‌ കോളനിയിലെ ചന്ദ്രന്‍, ഇ.മണി, നാരായണന്‍, രഘു, പൊങ്കടത്തെ അനൂപ്‌, എടമുണ്ടയിലെ ബിനീഷ്‌ എന്നിവരുടെ പേരില് ‍വധശ്രമത്തിന്‌ അമ്പലത്തറ പോലീസ്‌കേസെടുത്തു. സി.പി.എം.പ്രവര്‍ത്തകനായ ഇ.മണിയെ മര്‍ദ്ദിച്ച സംഭവത്തില് ‍കോണ്‍ഗ്രസ്‌പ്രവര്‍ത്തകനായ പാറ്റേന് ‍വിനുവിന്റെ പേരിലും കേസെടുത്തു

31/08/08

(1) കള്ളതോക്ക് കച്ചവടം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍


കേളകം: രണ്ടു കള്ളതോക്കുകള്‍ കര്‍ണാടകയില്‍ കൈമാറിയതുമായി ബന്ധപ്പെട്ട് പൂവത്തിന്‍ ചോലയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി.പി.ഷാജിയെ ചിട്ടപ്പുറത്തെ കര്‍ണാടക ക്രൈം ബ്യൂറോ അറെസ്റ്റ്‌ ചെയ്തു.

നേരത്തെ ഡി.വൈ.എഫ്.ഐ യില്‍ നിന്നു പുറത്താക്കപ്പെട്ട നേതാവിനോപ്പമാണ് ഷാജി കര്‍ണാടകയില്‍ എത്തിയത്. കൈമാറിയ തോക്കിന്റെ ബാക്കി പണം പറ്റാനാണ് കര്‍ണാടകയില്‍ എത്തിയത്.






Sunday, August 17, 2008

2008 ഓഗസ്റ്റ് മൂന്നാം വാരത്തിലെ മാര്‍ക്സിസ്റ്റ് അക്രമവാര്‍ത്തകള്

===================================
15/08/08

===================================
1. ഹോസ്റ്റലില്‍ അക്രമംനടത്തിയവര്‍ക്കെതിരെ കേസെടുക്കണം -എ.ബി.വി.പി.

പാലക്കാട്‌: ബുധനാഴ്‌ചയുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായി എസ്‌.എഫ്‌.ഐ., ഡി.വൈ.എഫ്‌.ഐ., സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ വിക്ടോറിയ കോളേജ്‌ ഹോസ്റ്റലില്‍ അക്രമം അഴിച്ചു വിടുകയും പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ചെയ്തു.

മുറികള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ വിദ്യാര്‍ഥികളെ ജാതിപ്പേര്‌ വിളിച്ച്‌ ആക്ഷേപിക്കുകയും റെക്കോഡുകളും സര്‍ട്ടിഫിക്കറ്റുകളും നശിപ്പിക്കുകയും ചെയ്‌തു. മൊബൈല്‍ഫോണുള്‍പ്പെടെയുള്ള പല സാധനങ്ങളും മോഷ്ടിക്കുകയും ചെയ്തു.

അക്രമികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും ജാതിപ്പേര്‌ വിളിച്ചാക്ഷേപിച്ചതിനും കേസെടുക്കണമെന്നും എ.ബി.വി.പി. ആവശ്യപ്പെട്ടു.

2.ചിറ്റൂരില്‍ എസ്‌.എഫ്‌.ഐ.-എ.ബി.വി.പി. സംഘട്ടനം; മൂന്നുപേര്‍ക്ക്‌ പരിക്ക്‌

ചിറ്റൂര്‍: പ്രതിഷേധപ്രകടനത്തിനിടെ അണിക്കോട്‌ ജങ്‌ഷനില്‍ എസ്‌.എഫ്‌.ഐ.-എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന്‌ വിദ്യാര്‍ഥികള്‍ക്ക്‌ പരിക്കേറ്റു. ചിറ്റൂര്‍ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ കെ. റിനിഷ്‌, എം. വിനോദ്‌, ആര്‍. ഇളങ്കോവന്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവര്‍ എ.ബി.വി.പി. പ്രവര്‍ത്തകരാണ്‌. ഇവരെ ജില്ലാ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 12.45 ഓടെയാണ്‌ സംഭവം. ബുധനാഴ്‌ച പാലക്കാട്ട്‌ എസ്‌.എഫ്‌.ഐ.-എ.ബി.വി.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പഠിപ്പുമുടക്ക്‌ ആഹ്വാനത്തെത്തുടര്‍ന്ന്‌ ഇരുകൂട്ടരും കോളേജില്‍നിന്ന്‌ സംഘടിച്ച്‌ ടൗണില്‍ പ്രകടനം നടത്തി തിരിച്ചുപോകുമ്പോള്‍ അണിക്കോട്‌ ജങ്‌ഷനില്‍ ഏറ്റുമുട്ടുകയായിരുന്നു.

===================================
17/08/08
===================================

(1) ബി.ജെ.പി. - ഡി.വൈ.എഫ്.ഐ സംഘട്ടനം

കാഞ്ഞങ്ങാട്: പുല്ലൂരിനടുത്തു കൊളോത്തും പോള്ളക്കടയിലും ബി.ജെ.പി. - ഡി.വൈ.എഫ്.ഐ സംഘര്‍ഷം.
സ്വാതന്ത്ര്യ സംരക്ഷണ റാലി കഴിഞ്ഞു മടങ്ങിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
കോളോത്തും ബി.ജെ.പി ഓഫീസിനു നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി.

===================================
18/08/08
===================================

(1) എം.എസ്‌.എഫ്‌. പ്രവര്‍ത്തകനെ ആക്രമിച്ചു
തളിപ്പറമ്പ്‌: സര്‍ സയ്യിദ്‌ കോളേജ്‌ യൂണിറ്റ്‌ എം.എസ്‌.എഫ്‌. ഭാരവാഹിയും പരിയാരം പഞ്ചായത്ത്‌ എം.എസ്‌.എഫ്‌. സെക്രട്ടറിയുമായ ഇരിങ്ങല്‍ തൂക്കുപാലത്തിനടുത്തെ നരിക്കോടന്‍ ഷംസുദ്ദീനെ ശനിയാഴ്‌ച രാത്രി മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യുമ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവത്തകര്‍ ആക്രമിച്ചു.. കുറ്റ്യേരിക്കടവ്‌ റോഡ്‌ വളവിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ഷംസുദ്ദീനെ മംഗലാപുരം യൂണിറ്റി ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. വലതു കാല്‍ എല്ല്‌ പൊട്ടിയിട്ടുണ്ട്‌.

(2) ആരാമ്പ്രത്ത്‌ സമാധാനം പുനഃസ്ഥാപിക്കാന്‍ ധാരണയായി

കൊടുവള്ളി: സ്വാതന്ത്ര്യദിനത്തില്‍ ഡി.വൈ.എഫ്‌.ഐ.-മുസ്‌ലിം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ട ആരാമ്പ്രത്ത്‌ സമാധാനം പുനഃസ്ഥാപിക്കാന്‍ ധാരണയായി.
ആരാമ്പ്രത്ത്‌ സ്വാതന്ത്ര്യദിനത്തില്‍ ഡി.വൈ.എഫ്‌.ഐ. നടത്തിയ സ്വാതന്ത്ര്യസംരക്ഷണറാലിയുടെ നഗറിനു സമീപം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ ചിലര്‍ കീറിയതിനെ തുടര്‍ന്നാണ്‌ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്‌. പോലീസും നേതാക്കളും ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയത്‌. എന്നാല്‍, ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരെ കയ്യേറ്റത്തിനു ശ്രമിച്ചെന്നാരോപിച്ച്‌ വീണ്ടും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന്‌ കൂടുതല്‍ പോലീസ്‌ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌തു.
(3) പ്രതിനിധികള്‍ തമ്മിലടിച്ചു; ഡി.വൈ.എഫ്‌.ഐ സമ്മേളനം നിര്‍ത്തി

കോവളം: ഡി.വൈ.എഫ്‌.ഐ വിഴിഞ്ഞം ലോക്കല്‍ സമ്മേളനം പ്രതിനിധികള്‍ തമ്മിലടിച്ചതിനെത്തുടര്‍ന്ന്‌ നിര്‍ത്തിവെച്ചു. മര്‍ദ്ദനമേറ്റ ബ്രാഞ്ച്‌ സെക്രട്ടറി ഭുവനചന്ദ്രന്‍നായരെ വിഴിഞ്ഞം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. രാവിലെ 10ന്‌ രജിസ്‌ട്രേഷന്‍ സമയത്ത്‌ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഭുവനചന്ദ്രന്‍ നായരോട്‌ മറ്റൊരു പ്രതിനിധി പ്രകോപനപരമായി സംസാരിക്കുകയും മുതുകില്‍ ഇടിക്കുകയും ചെയ്‌തെന്ന്‌ ഭുവനചന്ദ്രന്‍നായര്‍ പറയുന്നു. വിഴിഞ്ഞം പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട സംസാരമാണ്‌ ചേരിതിരിഞ്ഞ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. ഡി.വൈ.എഫ്‌.ഐ ഏര്യാ നേതൃത്വം സമ്മേളനം നിര്‍ത്തിവെച്ചതായി അറിയിച്ചു.

===================================
19/08/08
===================================

(1) മുഖംമൂടി ആക്രമണത്തിനു പിന്നില്‍ ഡി.വൈ.എഫ്.ഐ

ബാലുശ്ശേരി: അറപീടിക ചന്തംകണ്ടി കാദറിന്റെ വീടില്‍ കയറി ഭാര്യ സഫിയ, മാതാവ് സൈനബ എന്നിവരെ മുഖംമൂടി ധരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി.

ബൈക്കിലെത്തിയ സംഘം കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ക്കുകയായിരുന്നു. പൈപ്പുകള്‍, വീട്ടുമുറ്റത്തെ കൊടിമരം, സ്വിച്ച് ബോര്‍ഡ് എന്നിവ പൂര്‍ണമായും തകര്ന്നു.

===================================
20/08/08
===================================

(1) പണിമുടക്കില്‍ വ്യാപക അക്രമം
കോഴിക്കോട്‌: ഇടതുപക്ഷ ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കില്‍ വ്യാപകമായ അക്രമം.

പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്യം തടസപ്പെടുത്തിക്കൊണ്ട്‌ നടന്ന പണിമുടക്കില്‍ ഇത്തവണ ഇരുചക്രവാഹനങ്ങളേയും സമരക്കാര്‍ വെറുതെവിട്ടില്ല. പോലീസ്‌ സംവിധാനങ്ങള്‍ പലയിടത്തും നോക്കുകുത്തിയായി.

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അക്രമമുണ്ടായി. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പലയിടത്തും അക്രമങ്ങള്‍. ചരക്കുലോറികള്‍ക്കുനേരെയും ആംബുലന്‍സുകള്‍ക്കുനേരെയും സമരാനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു.


(2) കോടതിവരാന്തയില്‍ സി.പി.എം.-ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും

തലശ്ശേരി:ജില്ലാ കോടതിവളപ്പില്‍സി.പി.എം.-ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും. ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി വരാന്തയിലും മുറ്റത്തുമാണ്‌ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്‌. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെയാണ്‌ സംഭവം.

റിമാന്‍ഡ്‌ തടവുകാര്‍ കോടതിവളപ്പിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. മജിസ്‌ട്രേറ്റ്‌ നിര്‍ദേശത്തെ തുടര്‍ന്ന്‌ പോലീസെത്തിയ;ാണ്‌ സ്ഥിതി ശാന്തമാക്കിയത്‌. സി.ഐ. എം.വി.സുകുമാരന്റെ നേതൃത്വത്തില്‍ പോലീസിനെ കോടതിപരിസരത്ത്‌ വിന്യസിച്ചു.

കിഴക്കേ പാലയാട്ടെ സന്‍മേഷ്‌ ഉള്‍പ്പെടെ മൂന്ന്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക്‌ മര്‍ദനമേറ്റതായി ബി.ജെ.പി. നേതൃത്വം അറിയിച്ചു.

===================================
21/08/08
===================================

(1) പണിമുടക്ക്‌ ബന്ദായി; മാധ്യമപ്രവര്‍ത്തകരെ കൈയേറ്റംചെയ്‌തു

കണ്ണൂര്‍: ഇടതുപക്ഷ ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനംചെയ്‌ത ദേശീയ പണിമുടക്ക്‌ ജില്ലയില്‍ ബന്ദായി മാറി. താഴെചൊവ്വ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ സമരാനുകൂലികള്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റംചെയ്‌തു. തുറന്ന്‌ പ്രവര്‍ത്തിച്ച താഴെചൊവ്വ പോസ്റ്റ്‌ ഓഫീസിലെത്തിയ സമരാനുകൂലികള്‍ ജീവനക്കാരെ ഇറക്കിവിട്ട്‌ ഓഫീസ്‌ പൂട്ടി. താണ-കക്കാട്‌ റോഡില്‍ കല്ലും തടിയുമിട്ട്‌ ഗതാഗതം തടസ്സപ്പെടുത്തി.

ഉച്ചയ്‌ക്ക്‌ 12.30 ഓടെയാണ്‌ താഴെചൊവ്വയിലെ സംഭവം. ബര്‍ണശേരിയിലെ ഡി.എസ്‌.സി. സെന്ററിലേക്ക്‌ പട്ടാളക്കാര്‍ക്കുള്ള സാധനങ്ങളുമായി പോലീസ്‌ അകമ്പടിയോടെ വന്ന വാഹനവും സമരാനുകൂലികള്‍ തടഞ്ഞു. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ഡി.എസ്‌.സി.യില്‍ നിന്നെത്തിയ അധികൃതരെയും തടഞ്ഞു. സംഭവമറിഞ്ഞെത്തി ഇത്‌ ചിത്രീകരിക്കുമ്പോഴാണ്‌ ഏഷ്യാനെറ്റ്‌, ഇന്ത്യാ വിഷന്‍, മനോരമ ന്യൂസ്‌, ജയ്‌ഹിന്ദ്‌ എന്നീ സംഘങ്ങളിലുള്ളവര്‍ കൈയേറ്റത്തിനിരയായത്‌. ഇവരുടെ ക്യാമറ പിടിച്ചുവാങ്ങാനും ശ്രമം നടന്നു. പോലീസ്‌ സ്ഥലത്തുണ്ടായിരുന്നെങ്കിലും തടയാന്‍ ശ്രമിച്ചില്ല. ഡി.എസ്‌.സി. അധികൃതര്‍ പിന്നീട്‌ എസ്‌.പി. എസ്‌.ശ്രീജിത്തിനെ ബന്ധപ്പെട്ട്‌ കൂടുതല്‍ പോലീസ്‌ എത്തിയശേഷമാണ്‌ വാഹനങ്ങള്‍ വിട്ടത്‌.

(2) ആക്രമണത്തില്‍ പ്രതിഷേധിച്ചു

കല്‌പറ്റ: കുപ്പാടി സ്‌കൂളില്‍ അധ്യാപകനെയും വിദ്യാര്‍ഥികളെയും മര്‍ദിച്ചതില്‍ കെ.എ.പി.ടി.യൂണിയന്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. കല്‌പറ്റ എല്‍.ഐ.സി. ഓഫീസിലെത്തിയ സമര അനുകൂലികള്‍ രണ്ട്‌ ജീവനക്കാരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുംചെയ്‌തു

(3) ദേശീയ പണിമുടക്ക്‌ ഓഫീസുകളിലും ബാങ്കുകളിലും അക്രമം; അഞ്ചു പേര്‍ക്ക്‌ മര്‍ദനം

കല്‌പറ്റ: പണിമുടക്ക്‌ അനുകൂലികള്‍ ജില്ലയില്‍ വ്യാപകമായി അക്രമം നടത്തി. മര്‍ദനത്തില്‍ അഞ്ചു പേര്‍ക്ക്‌ പരിക്കേറ്റു. ഓഫീസുകളും ബാങ്കുകളും കൈയേറി ഫയലുകളും മറ്റും നശിപ്പിക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്‌തു. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ചവരെയും വെറുതെ വിട്ടില്ല.

തുറന്നുപ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ പ്രകടനമായെത്തിയ സമരാനുകൂലികള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ്‌ പത്രലേഖകനടക്കം അഞ്ചു പേര്‍ക്ക്‌ മര്‍ദനമേറ്റത്‌.

(4) ബൈക്ക്‌ യാത്രക്കാരനെ ചവിട്ടി വീഴ്‌ത്തി

കോഴിക്കോട്‌: സഞ്ചാരസ്വാതന്ത്ര്യത്തെപ്പോലും നിഷേധിച്ചുകൊണ്ട്‌ നടന്ന പണിമുടക്കില്‍ ബൈക്ക്‌ യാത്രക്കാരനെ സമരാനുകൂലികള്‍ ചവിട്ടി വീഴ്‌ത്തി.

പരിചയക്കാരന്റെ സ്‌കൂട്ടറില്‍ ലിഫ്‌റ്റ്‌ ചോദിച്ചു കയറിയ മെഡിക്കല്‍ കോളേജ്‌ ചിന്നന്‍നായര്‍ റോഡില്‍ 'ഗോപിക'യില്‍ എ. സുരേഷിനെ (45)യാണ്‌ ഹര്‍ത്താലനുകൂലികള്‍ ചവിട്ടിവീഴ്‌ത്തിയത്‌. തൊണ്ടയാട്‌ ജങ്‌ഷനുസമീപത്തുവെച്ച്‌ ബുധനാഴ്‌ച രാവിലെയായിരുന്നു സംഭവം. പോലീസ്‌ നോക്കിനി'േയാണ്‌ അക്രമമുണ്ടായത്‌.

പ്രമേഹ രോഗചികിത്സയ്‌ക്കായി ഏറെ അവധിയെടുത്ത സുരേഷ്‌, അവധി നഷ്ടപ്പെടാതിരിക്കാനാണ്‌ ജോലിക്കുപോയത്‌. സൗത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ഏരിയാ ഓഫീസിലെ പ്യൂണാണ്‌ സുരേഷ്‌. റോഡില്‍ തെറിച്ചുവീണ സുരേഷിന്റെ താടിക്കും നെറ്റിക്കും പരിക്കേറ്റു. മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ ചികിത്സയിലാണ്‌.

(5) മെഡിക്കല്‍കോളേജിലേക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ തടഞ്ഞു

കോഴിക്കോട്‌: മെഡിക്കല്‍കോളേജ്‌ ആസ്‌പത്രിയിലേക്ക്‌ കൊണ്ടുവന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ സമരാനുകൂലികള്‍ തടഞ്ഞു.

ചൊവ്വാഴ്‌ച അര്‍ധരാത്രിയാണ്‌ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കയറ്റിക്കൊണ്ടുവന്ന ലോറി തടഞ്ഞത്‌. ഇതുമൂലം രാവിലെ മണിക്കൂറുകളോളം രോഗികള്‍ വലഞ്ഞു. ഉച്ചയോടെ ആംബുലന്‍സില്‍ സിലിണ്ടറുകള്‍ കൊണ്ടുവന്നാണ്‌ പ്രശ്‌നം പരിഹരിച്ചത്‌.

(6) ഒപ്പിടാനെത്തിയ കണ്ടക്ടര്‍മാരെ മര്‍ദിച്ചു

കോഴിക്കോട്‌: പണിമുടക്ക്‌ ദിനത്തില്‍ ഒപ്പിടാനെത്തിയ കെ.എസ്‌.ആര്‍.ടി.സി. കണ്ടക്ടര്‍മാരെ ഡ്രൈവര്‍ മര്‍ദിച്ചു. ബുധനാഴ്‌ച രാവിലെ ട്രാന്‍സ്‌പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍വെച്ചായിരുന്നു സംഭവം.

ഒപ്പിട്ട്‌ ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടു കണ്ടക്ടര്‍മാരെയാണ്‌ പോലീസുകാരും മറ്റു ജീവനക്കാരും നോക്കിനില്‍ക്കെ മര്‍ദിച്ചത്‌. മര്‍ദിച്ച ഡ്രൈവറെ പോലീസ്‌ പിടികൂടിയെങ്കിലും സ്ഥലത്തുണ്ടായിരുന്ന ചില യൂണിയന്‍ നേതാക്കളെത്തി മോചിപ്പിച്ചു.

(7) തിരുവല്ലയില്‍ ട്രെയിന്‍ തടഞ്ഞിട്ടത്‌ രണ്ടുമണിക്കൂര്‍ ബാങ്കുകള്‍ക്കുനേരെ ആക്രമണം ശബരിമലതീര്‍ത്ഥാടകര്‍ക്കും ദുരിതം

പത്തനംതിട്ട: ഇടതുപക്ഷ ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനംചെയ്‌ത 24 മണിക്കൂര്‍ പൊതുപണിമുടക്ക്‌ ജില്ലയില്‍ പൂര്‍ണം. പണിമുടക്കനുകൂലികള്‍ സീതത്തോട്ടിലും പത്തനംതിട്ടയിലും തിരുവല്ലയിലും ബാങ്കുകള്‍ക്കുനേരെ അക്രമം നടത്തി. ഇരവിപേരൂരില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. കെ.എസ്‌.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വ്വീസ്‌ നടത്താതിരുന്നതിനാല്‍ ശബരിമലതീര്‍ത്ഥാടകര്‍ വലഞ്ഞു. തിരുവല്ലയില്‍ മണിക്കൂറുകളോളം ട്രെയിനുകള്‍ തടഞ്ഞിട്ടു.

ജില്ലാ ആസ്ഥാനമുള്‍പ്പെടെ പല പ്രധാന കേന്ദ്രങ്ങളിലും പണിമുടക്ക്‌ ബന്ദിന്റെ പ്രതീതിയുണ്ടാക്കി. കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍പോലും നിരത്തിലിറങ്ങിയില്ല. പത്തനംതിട്ട എസ്‌.ബി.ഐ. ശാഖയ്‌ക്കും എ.ടി.എം. സെന്ററിനും നേര്‍ക്ക്‌ കല്ലേറുണ്ടായി. ചില്ലുകള്‍ തകര്‍ന്നു.

പമ്പയില്‍നിന്ന്‌ ശബരിമല ദര്‍ശനത്തിനുശേഷം ജീപ്പിലുംമറ്റും പത്തനംതിട്ട കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റാന്‍ഡിലെത്തിയ അയ്യപ്പന്മാരുടെ സംഘം തിരികെപ്പോകാനാകാതെ ബുദ്ധിമുട്ടി. ജീവനക്കാര്‍ ആരും എത്താതിരുന്നതിനെത്തുടര്‍ന്ന്‌ കെ.എസ്‌.ആര്‍.ടി.സി.ക്ക്‌ സര്‍വ്വീസ്‌ നടത്താനായില്ല.


എസ്‌.ബി.ഐ. തിരുവല്ല ശാഖയില്‍തള്ളിക്കയറിയ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ഇവിടെയുണ്ടായിരുന്ന പൂച്ചെട്ടികള്‍ ഉടയ്‌ക്കുകയും ഇരുചക്രവാഹനങ്ങളുടെ ടയറിലെ കാറ്റ്‌ കുത്തിവിടുകയും ചെയ്‌തു.

ഉച്ചയ്‌ക്ക്‌ ഒരുമണിയോടെ ഇരവിപേരൂരിലെ അശ്വതി ഹോട്ടല്‍ ഒരുസംഘം അടിച്ചുതകര്‍ത്തു. 30ഓളം പേരാണ്‌ അക്രമം കാട്ടിയത്‌. ഹോട്ടലിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാനും തകര്‍ത്തു.

പ്രധാന റോഡുകളിലെല്ലാം പ്രവര്‍ത്തകര്‍ ചെറിയ സംഘങ്ങളായി നിലയുറപ്പിച്ച്‌ വാഹനങ്ങള്‍ തടയുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചില്ല.


(8) പണിമുടക്ക്‌ പൂര്‍ണം; കന്യാകുളങ്ങരയില്‍ സംഘര്‍ഷം

വെമ്പായം: ഇടതുപക്ഷ തൊഴിലാളിയൂണിയനുകളുടെ പണിമുടക്കിനെ തുടര്‍ന്ന്‌ വെമ്പായത്തും പരിസരത്തുമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടന്നു. കന്യാകുളങ്ങര ഗവണ്മെന്റ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ രാവിലെ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.

സ്‌കൂളിലെത്തി ഒപ്പിട്ടശേഷം മടങ്ങിപ്പോകാന്‍ തയ്യാറായ അധ്യാപകരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ സ്‌കൂളില്‍നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞു. അധ്യാപകരുടെ പക്ഷം ചേര്‍ന്ന്‌ സംസാരിക്കാന്‍ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എത്തിയതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌.

(9) അക്രമത്തില്‍ ബാങ്ക്‌ ജീവനക്കാരന്‌ പരിക്ക്‌

തിരുവനന്തപുരം: പാലോട്‌ എസ്‌.ബി.ടി. തുറക്കാന്‍ ശ്രമിച്ചത്‌ സമരാനുകൂലികള്‍ തടഞ്ഞു. ബാങ്കിന്റെ പ്രധാന കവാടം പൂട്ടുന്നതിനിടെ അക്രമാസക്തരായ സമരാനുകൂലികള്‍ ബാങ്കിലെ ഫീല്‍ഡ്‌ ഓഫീസറായ രവീന്ദ്രനെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ രവീന്ദ്രന്റെ കണ്ണിന്‌ പരിക്കേറ്റു. ബാങ്ക്‌ മാനേജരുള്‍പ്പെടെ മറ്റ്‌ മൂന്നുപേര്‍ക്ക്‌ മര്‍ദ്ദനമേറ്റു.

40 പേരുടെ സംഘമാണ്‌ അക്രമം അഴിച്ചുവിട്ടത്‌. പണിമുടക്കിനോടനുബന്ധിച്ച്‌ ജില്ലയിലെ കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ചാലക്കമ്പോളത്തില്‍ കടകളൊന്നും തുറന്നില്ല. പാളയം മാര്‍ക്കറ്റില്‍ ചില കടകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും പിന്നീട്‌ ഇവയും സമരാനുകൂലികള്‍ അടപ്പിച്ചു.

ആറ്റിങ്ങലില്‍ ദേശീയപാതയില്‍ ചരക്ക്‌, ടാങ്കര്‍ ലോറികളെ തടഞ്ഞ പണിമുടക്കനുകൂലികള്‍ ഇവയ്‌ക്കുനേരെ കല്ലെറിയാന്‍ ശ്രമിച്ചു. ഓട്ടോ ഡ്രൈവറെ ആറ്റിങ്ങല്‍ നഗരസഭാ ഓഫീസിനു സമീപംവെച്ച്‌ മര്‍ദ്ദിച്ചതായും പരാതിയുണ്ട്‌.


===================================

ആകെത്തുക :- ഈ റിപ്പോർട്ടിനായി കണക്കിലെടുത്ത തുടർച്ചയായ ദിവസങ്ങളുടെ എണ്ണം = ഏഴ്‌

അക്രമവുമായി ബന്ധപ്പെട്ട്‌ കുറഞ്ഞത്‌ ഒരു വാർത്തയെങ്കിലും വന്ന ദിവസങ്ങളുടെ എണ്ണം = ആറ്

ബാക്കി (ഒരു അക്രമവാർത്തപോലും ഇല്ലാതിരുന്ന) ദിവസങ്ങളുടെ എണ്ണം = ഒന്ന് (????????????)

===================================

ആഗസ്ത്‌ അവസാന വാരത്തിലെ അക്രമവാർത്തകളുടെ സംഗ്രഹവുമായി വീണ്ടും അടുത്തയാഴ്ച.










Saturday, August 9, 2008

2008 ഓഗസ്റ്റ് രണ്ടാം വാരത്തിലെ മാര്‍ക്സിസ്റ്റ് അക്രമവാര്‍ത്തകള്‍


2008 ആഗസ്ത്‌ രണടാംവാരം കേരളത്തിലെ വിവിധസ്ഥലങ്ങളിൽ മാർക്സിസ്റ്റുകളും അനുബന്ധസംഘടനകളും നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട്‌ വിവിധമാദ്ധ്യമങ്ങളിലായി വന്ന റിപ്പോർട്ടുകളിൽ നിന്നും സമാഹരിച്ച ചിലത്‌.

========================================
08/08/08

========================================

(1) ഡി വൈ എഫ് ഐ - യൂത്ത് ലീഗ് ഏറ്റുമുട്ടല്‍ വീണ്ടും. എട്ടു പേര്‍ക്ക് പരിക്ക്.

ചെറുവത്തൂര്‍: മടക്കരയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഡി വൈ എഫ് ഐ - യൂത്ത് ലീഗ് സംഘട്ടനത്തിന്‍റെ തുടര്‍ച്ചയായി ഇന്നലെ വീണ്ടും സംഘട്ടനം നടന്നു.

ഉച്ചക്ക് ഒന്നരയോടെയാണ് സംഘടിച്ചെത്തിയ ഡി വൈ എഫ് ഐ - യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ മടക്കര ടൌണില്‍ ഏറ്റുമുട്ടിയത്.

മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. സ്ഥലത്തു ക്യാമ്പ് ചെയ്തിരുന്ന പോലീസുകാരെയും ഭീഷണിപ്പെടുത്തുകയുണ്ടായി. സംഘട്ടനത്തില്‍ എട്ടു പേര്‍ക്ക് പരുക്കേറ്റു.

ഇരു വിഭാഗങ്ങളിലും പെടാത്ത മടക്കര ടൌണിനടുത്ത് താമസക്കാരനായ സി എച്ച് മുഹമ്മദിനെ പരുക്കുകളോടെ തൃക്കരിപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(2) കിഴക്കമ്പലത്ത് സി. പി. എം. ഓഫീസിനു നേരെ ബോംബേറ്.

കോലഞ്ചേരി: സി.പി.എം. - സി.പി.ഐ. സംഘര്‍ഷം നിലനില്ക്കുന്ന കിഴക്കമ്പലത്ത് സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ ഇന്നലെ പുലര്‍ച്ചെ ബോംബേറുണ്ടായി.

ബൈക്കിലെത്തിയ മൂന്നംഗസംഘം ആണ് വെളുപ്പിന് സി.എ. വര്‍ഗീസ്‌ സ്മാരകത്തിന് നേരെ ബോംബേറ് നടത്തിയതു.

ബുധനാഴ്ച താമരചാലില്‍ ഇരു പാര്‍ട്ടിപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ട് ഏറ്റിരുന്നു.


സി.പി.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍ എന്ന് സംശയിക്കുന്നു.

======================================

09/08/08

======================================

(1) എസ്.എഫ്.ഐ - എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.

തൃശൂര്‍: കേരളവര്‍മ കോളേജില്‍ എസ്.എഫ്.ഐ. - എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

എസ്.എഫ്.ഐ പ്രവ്ത്തകര്‍ നടത്തിയ ആക്രമണത്തില്‍ എ.ബി.വി.പി. പ്രവര്‍ത്തകരായ ഷിനോജ്, പി.കെ.അനീഷ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

===================================

10/08/08

===================================


(1) പാനൂരില്‍ സി.പി.എം-ബി.ജെ.പി. സംഘര്‍ഷം.

പാനൂര്‍: എസ്.എഫ്.ഐ-എ.ബി.വി.പി. പ്രവത്തകര്‍ തമ്മിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് പാനൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം ഉടലെടുത്തു.

ഇന്നലെ രണ്ടു എ.ബി.വി.പി. പ്രവര്‍ത്തകരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു.
ബസ് സ്റ്റാന്‍ഡില്‍ വെച്ചു എ.ബി.വി.പി. പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.

(2) എസ്.എഫ്.ഐ.-എ.ബി.വി.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ ഏറ്റുമുട്ടി.

തൃശൂര്‍: കേരളവര്‍മ കോളേജില്‍ എസ്.എഫ്.ഐ - എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം നഗരത്തിലേക്കും വ്യാപിച്ചു.

ജില്ലാ ആശുപത്രിക്ക് മുന്നിലും തേക്കിന്‍കാട് മൈതാനത്തും ഏറ്റുമുട്ടല്‍ ഉണ്ടായി. എ.ബി.വി.പി. പ്രവര്‍ത്തകരായ കെ.ആര്‍.രാകേഷ്, പി.സതീഷ്, സുഖില്‍ പി.എസ്. കെ.പി.ശ്രീകുമാര്‍, പി.ലെ.അനീഷ് എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

===================================

11/08/08

===================================

(1) മലപ്പുറത്ത്‌ സി.പി.എം.-കോണ്‍ഗ്രസ് സംഘട്ടനം.



മലപ്പുറം: മുപ്പുരം ഇടക്കരയില്‍ സി.പി.എം. -കോണ്ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഞ്ച് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.


(2) സുവിശേഷ യോഗത്തിന് നേരെ ആക്രമണം: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍.

തിരുവനന്തപുരം: മലയിന്‍കീഴ് മേപ്പുക്കടയില്‍ സുവിശേഷയോഗത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ മലയിന്‍കീഴ് ലോക്കല്‍ കമ്മിറ്റി ജോയിന്‍റ് സെക്രട്ടറിയും സി.പി.എം അംഗവുമായ തുഷാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആക്രമണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ മേപ്പൂക്കട യൂണിറ്റ്‌ ജോയിന്‍റ് സെക്രട്ടറി മലയിന്‍കീഴ് പഴയറോഡ് ചെരുതലയ്ക്കല്‍ വീട്ടില്‍ ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ആറാം പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.


===================================
12/08/08
===================================


(1) പാപ്പിനിശേരിയില്‍ എന്‍.ഡി.എഫ് – സി. പി.എം സംഘര്‍ഷം: രണ്ടുപേര്‍ക്ക് വെട്ടേറ്റു.

പാപ്പിനിശ്ശേരി: പപ്പിനിശേരിയിലുണ്ടായ സി.പി.എം ആക്രമണത്തില്‍ പഞ്ചായത്ത് ഓഫീസിനു അടുത്തുവെച്ചു എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ ഒറ്റക്കണ്ടി ഹൌസില്‍ മുഹമ്മദ് കുഞ്ഞിനു വെട്ടേറ്റു.
വെട്ടേറ്റ ഉടന്‍ അടുത്ത വീട്ടില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച മുഹമ്മദ് കുഞ്ഞിനെ സി.പി.എം പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് വീണ്ടും വെട്ടുകയായിരുന്നു. ഇദേഹത്തെ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയില്‍ നിന്നു പിന്നീട് എറണാകുളത്തേക്കു കൊണ്ടു പോയി.

(2) എ.ബി.വി.പി. – എസ്.എഫ്.ഐ സംഘട്ടനം

പാലക്കാട്: ഗവണ്മെന്റ് വിക്ടോറിയ കോളേജിലും ചിറ്റൂര്‍ ഗവണ്മെന്റ് കോളേജിലും എസ്.എഫ്.ഐ-എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം. രണ്ടിടത്തും എസ്.എഫ്.ഐ ക്കാര്‍ എ.ബി.വി.പി. പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

സംഘട്ടനത്തെ തുടര്‍ന്ന് വിക്ടോറിയ കോളേജിലെ വിഷ്ണു,ബിനീഷ് എന്നീ വിദ്യാര്‍ത്ഥികളെ പരുക്കേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിക്ടോറിയയിലെ എ.ബി.വി,പി. പ്രവര്‍ത്തകരെ ബസ്സ്റ്റോപ്പില്‍ വെച്ചാണ്‌ എസ്.എഫ്.ഐ ക്കാര്‍ ആക്രമിച്ചത്.

(3) എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

ഓയൂര്‍: പ്രചാരണ ബോര്‍ഡും പോസ്റ്ററും നശിപ്പിച്ചതിനെ ചോദ്യം ചെയ്ത എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മര്ദനമേറ്റ എ.ഐ.വൈ.എഫ് മണ്ഡലം ജോയിന്റ് സ്ക്രട്ടരി പൂയപ്പള്ളി സുനില്‍, വില്ലേജ് കമ്മിറ്റി അംഗം എസ്.സുനില്‍ എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

(4) എസ്.എന്‍. കോളേജില്‍ എസ്.എഫ്.ഐ – എ.ബി.വി.പി. സംഘട്ടനം.

കൊല്ലം: കൊല്ലം എസ്.എന്‍ കോളേജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
എസ്.എഫ്.ഐ അക്രമത്തില്‍ എ.ബി.വി.പി. പ്രവര്‍ത്തകരായ വിനോദ്, രിഷിഗോപന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. കൊടിമരം ഉയര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.

(5) ഡി.വൈ.എഫ്.ഐ അക്രമം: കോണ്ഗ്രസ് നേതാവിനെയും ഭാര്യയേയും വീടുകയറി മര്‍ദിച്ചു.

അടൂര്‍: ഡി.വൈ.എഫ്.ഐ ക്കാര്‍ മാരകായുധങ്ങളുമായി വീടാക്രമിച്ചു കോണ്ഗ്രസ് നേതാവിനെയും ഭാര്യയേയും മര്‍ദിച്ചു. അടൂരില്‍ നിന്നു സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും എറത്തു സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ മനക്കാലാ പോന്നച്ചനെയും ഭാര്യ ലിസിയെയും വീട് കയറി ആക്രമിച്ചു. പൊന്നച്ചന്റെ നാലു പല്ലുകള്‍ നഷ്ടപ്പെട്ടു. തടയാന്‍ ചെന്ന ഭാര്യ ലിസിയെയും അക്രമികള്‍ മര്‍ദിച്ചു. അക്രമം കണ്ടു തടയാനെത്തിയ പൊന്നച്ചന്റെ ജ്യേഷ്ഠന്‍ യോഹന്നാനെയും, ഓട്ടോറിക്ഷ ഡ്രൈവര്‍ ലാലു എന്നിവരെയും സംഘം മര്‍ദിച്ചു.

====================================

13/08/08

====================================

(1) പാലക്കുഴ പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിച്ചു.

കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്ത് സെക്രട്ടറിയെ ജോലിക്കിടെ സി.പി.എം. പ്രവര്‍ത്തകര്‍മര്‍ദിച്ചു.
ഉദയം പേരൂര്‍സ്വദേശി കെ.വി.സുബ്രഹ്മണ്യനാണ് മര്‍ദനം ഏറ്റത്.
പരുക്കേറ്റ സുബ്രഹ്മണ്യന്‍ത്രിപ്പൂനിതുര ഗവ. ആശുപത്രിയില്‍ചികില്‍സയിലാണ്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് സമര്‍പ്പിക്കേണ്ട രേഖകള്‍തയ്യാരാക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.

(2) കുമാരനെല്ലൂരില്‍സി.പി.എം - കോണ്ഗ്രസ് സംഘട്ടനം.

വടക്കാഞ്ഞെരി: കുമാരനെല്ലൂരില്‍ഞായറാഴ്ച രാത്രി സി.പി.എം - കോണ്ഗ്രസ് പ്രവര്‍ത്തകര്‍തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍മൂന്നു കോണ്ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രജീഷ്, ഷഫീക്ക്, റാഫി എന്നീ കോണ്‍ഗ്രെസ്സുകാര്‍ക്കാന് പരുക്ക് ഏറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍പ്രവേശിപ്പിച്ചു.

അടുത്തിടെ അന്‍പതോളം പ്രവര്‍ത്തകര്‍സി.പി.എം വിട്ടു കോണ്‍ഗ്രസില്‍ചേര്‍ന്നിരുന്നു. ഇതിനെ ചൊല്ലിയാണ് ആക്രമണമുണ്ടായത്.

(3) എടക്കരയില്‍ സി.പി.എം - കോണ്ഗ്രസ് സംഘട്ടനം: ഒന്പതുപെര്‍ക്ക് പരുക്ക്.

എടക്കര: സി.പി.എം - കോണ്ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒന്‍പതു പേര്ക്ക് പരുക്കേറ്റു. കോണ്ഗ്രസ് മണ്ഡലം പ്രസിഡണ്ട്‌ ഓ.ടി.ജയിംസ്, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിടന്റ്റ് ടി.എന്‍. ഗോപി, ഗോപിയുടെ മകന്‍ യൂത്ത് കോണ്ഗ്രസ് മണ്ഡലം സെക്രട്ടറി ധനീഷ് ഗോപി, യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരായ തോട്ടെക്കര ഫിറോസ്‌, കുളിരാന്‍ സുരേഷ് എന്നിവരെ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

====================================

14/08/08

====================================

(1) ചുമട്ടുതൊഴിലാളി തര്ക്കം: രണ്ടു പേര്ക്ക് പരുക്കേറ്റു.

ഫറോക്ക്: യൂണിയന്‍ മാറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചുംഗത്ത് ചുമട്ടുതൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.
എസ്.ടി.യു. -സി.ഐ.ടി.യു. യൂനിയനുകളില്‍പ്പെട്ട തൊഴിലാളികളാണ് ഏറ്റുമുട്ടിയത്.

സി.ഐ.ടി.യുവില്‍പ്പെട്ട ഏതാനും തൊഴിലാളികള്‍ യൂണിയന്‍ വിട്ടു എസ്.ടി.യുവില്‍ ചേര്‍ന്നിരുന്നു.

(2) പെരിങ്ങളത് കോണ്ഗ്രസ് - ഡി.വൈ.എഫ്.ഐ സംഘര്‍ഷം

കുന്നമംഗലം: പെരിങ്ങളം ടൌണില്‍ പ്രകടനം നടത്തിയ കോണ്ഗ്രസ് (i) ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.
ഡി.വൈ.എഫ്.ഐ ആക്രമണത്തില്‍ പരുക്കേറ്റ കോണ്ഗ്രസ് പ്രവതകരായ ഐ.സി.വിനോദ്, ഉസ്മാന്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

===================================

ആകെത്തുക :- ഈ റിപ്പോർട്ടിനായി കണക്കിലെടുത്ത തുടർച്ചയായ ദിവസങ്ങളുടെ എണ്ണം = ഏഴ്‌‌ അക്രമവുമായി ബന്ധപ്പെട്ട്‌ കുറഞ്ഞത്‌ ഒരു വാർത്തയെങ്കിലും വന്ന ദിവസങ്ങളുടെ എണ്ണം = ഏഴ്‌ ബാക്കി (ഒരു അക്രമവാർത്തപോലും ഇല്ലാതിരുന്ന) ദിവസങ്ങളുടെ എണ്ണം = പൂജ്യം.

===================================

ആഗസ്ത്‌ മൂന്നാം വാരത്തിലെ അക്രമവാർത്തകളുടെ സംഗ്രഹവുമായി വീണ്ടും അടുത്തയാഴ്ച.

Saturday, August 2, 2008

2008 ഓഗസ്റ്റ് ആദ്യ വാരത്തിലെ മാര്‍ക്സിസ്റ്റ് അക്രമവാര്‍ത്തകള്‍

2008 ആഗസ്ത്‌ ആദ്യവാരം കേരളത്തിലെ വിവിധസ്ഥലങ്ങളിൽ മാർക്സിസ്റ്റുകളും അനുബന്ധസംഘടനകളും നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട്‌ വിവിധമാദ്ധ്യമങ്ങളിലായി വന്ന റിപ്പോർട്ടുകളിൽ നിന്നും സമാഹരിച്ച ചിലത്‌. ==========================================
01/08/2008
==========================================

(1) സി പി എം - ഡി വൈ എഫ് ഐ അക്രമം - പോലീസ് കാഴ്ചക്കാര്‍.

പുന്നപ്ര വടക്കു പഞ്ചായത്തില്‍ സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി കൊലവിളിയും അക്രമവും നടത്തിയിട്ടും പോലീസ് കാഴ്ചക്കാരായി മാറിയെന്ന്‌ ആക്ഷേപം.

സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട ഒരു പ്രവര്‍ത്തകന്റെ കൈവെട്ടിയതിനുപുറമെ പറവൂര്‍ ജക്ഷനിലെ തട്ടുകടയില്‍ ഡ്രൈവേര്‍സ് യൂണിയന്‍ സി ഐ ടി യു കണ്‍വീനര്‍ സുധാകരനെ പോലീസിന്റെയും ജനപ്രതിനിധികളുടെയും കണ്മുന്‍പില്‍ ഡി വൈ എഫ് ഐ ക്കാര്‍ ആക്രമിച്ചു.

ഇതിന് പുറമെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ക്ലീറ്റസ് ആറാട്ടുകുളം കുട്ടിയുമായി പോകുമ്പോള്‍ പറവൂരില്‍ കഴിഞ്ഞ ദിവസം അക്രമത്തിനിരയായി. ഡി വൈ എഫ് ഐ ഷെഡ് ക്വാറം എന്ന ഗ്രൂപ്പായിരുന്നുവത്രേ അക്രമത്തിന് പിന്നില്‍. നിരവധി വാറ്റുചാരായ കേസുകള്‍ക്ക്‌ പുറമെ പോലീസുകാരെ ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്.

സ്വകാര്യ ബസ് ജീവനക്കാരെ ആക്രമിച്ച ഡി വൈ എഫ് ഐ ക്കാരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ചോദ്യം ചെയ്ത പോലീസുകാരനെ ചില പഞ്ചായത്ത് അംഗങ്ങള്‍ ചേർന്ന്‌ കയ്യേറ്റം ചെയ്യാനും ഇടയ്ക്ക് ശ്രമമുണ്ടായി.

(2) കടകള്‍ക്ക് നേരെ ആക്രമണം : വ്യാപാരികള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കായംകുളം: പട്ടണത്തില്‍ മൂന്നു കടകള്‍ക്കുനേരെ ഒരേ ദിവസമുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു വ്യാപാരികള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എസ് എഫ് ഐ - എന്‍ ഡി എഫ് സംഘട്ടനത്തിന്റെ ഭാഗമായാണ് മുനിസിപ്പല്‍ ജങ്ക്ഷനിലും മാര്‍ക്കറ്റിലും മറ്റു രണ്ടു കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായത്.

==========================================
02/08/2008
==========================================

(1) തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് സി പി എം - കെ എസ് കെ ടി യു ആക്രമണം.

യോഗത്തിനെത്തിയ മെമ്പര്‍മാരെയും ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്തവര്‍ വനിതാ മെമ്പര്‍മാരെ ദേഹോപദ്രവം എല്പിക്കുകായു ചെയ്തു. 45000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതായി ഭരണസമിതി വിശദീകരിച്ചു.

(2) മുരളിക്ക് നേരെ വധശ്രമം : സി പി എമ്മുകാരടക്കം 30 പേര്‍ക്കെതിരെ കേസെടുത്തു.

സി പി എമ്മില്‍ നിന്നു പുറത്താക്കപ്പെട്ട ഷൊര്‍ണൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എം. ആര്‍. മുരളിക്ക് നേരെ രണ്ടാം വട്ടവും വധശ്രമമുണ്ടായി.

കുടുംബവീട്ടിലേക്ക് കാറില്‍ പോകുകയായിരുന്ന മുരളിയെ വെള്ളിയാഴ്ച്ച രാത്രി പത്തു മണിയോടെ മൂന്നു ജീപ്പുകളില്‍ പിന്തുടര്‍ന്നെത്തിയ സി പി എം പ്രവര്‍ത്തകര്‍ ഉള്‍പെടുന്ന സംഘം കൂനത്തറയില്‍ വെച്ചു ആക്രമിക്കുകയായിരുന്നു. സി പി എമ്മിലെ പിണറായി വിഭാഗത്തില്‍പ്പെട്ട ചില പ്രാദേശിക നേതാക്കളാണ് അക്രമത്തിന് പിന്നിലെന്ന് മുരളി ആരോപിച്ചു.

മുരളിക്കെതിരെ നടത്തിയ അക്രമത്തിന് ശേഷം ഇതേ അക്രമികള്‍ ഷൊര്‍ണൂര്‍ നഗരസഭയില്‍ മുരളിയെ അനുകൂലിക്കുന്ന ഷൊര്‍ണൂര്‍ നഗരസഭ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.വിമലയുടെ വീടും ആക്രമിച്ചിരുന്നു.

(3) കുളത്തൂപ്പുഴയില്‍ സി പി എം അക്രമം

കുളത്തൂപ്പുഴ : ബിജെപി പ്രാദേശിക നേതാവിന്‍റെ കാറിന്റെ ഗ്ലാസ്സുകള്‍ തല്ലിത്തകര്‍ത്തു.

(4) ഡി വൈ എഫ് ഐ നേതാവ് ബസ് കണ്ടക്ടറെ ആക്രമിച്ചു.

കരുനാഗപ്പള്ളി: സ്റ്റോപ്പില്‍ ഇറക്കാത്തതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ മുന്‍ ജില്ല പ്രസിഡന്റും, പുരോഗമന കലാ സാഹിത്യ സംഘം കൊല്ലം ജില്ല സെക്രട്ടറിയുമായ ടി.കെ. ഗോപനാണ്‌ ബസ് കണ്ടക്ടറെ ആക്രമിച്ചത്. കുന്നെറ്റി ജംഗ്ഷനില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ നിര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞ ബസ് കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.

(5) മേലുക്കാവില്‍ ബി ജെ പി പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു.

സംഘര്‍ഷത്തില്‍ ഒരു ബി ജെ പി നേതാവിന്റെ വീട് തകര്‍ത്തിരുന്നു. ലോക്കല്‍ സെക്രട്ടറി കാനത്തില്‍ ബിജുവിന്റെ വീടിനു നേരെ വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

==========================================
03/08/2008
==========================================

(1) കട ആക്രമണം : നാല് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു.

കായംകുളം: എസ് എഫ് ഐ / ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കായംകുളം മുനിസിപ്പല്‍ ഷോപ്പിങ്ങ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനം തല്ലിത്തകര്‍ത്തു. അക്രമത്തെതുടര്‍ന്ന് നാല്‌ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു.

==========================================
04/08/2008
==========================================

(1) കമ്മ്യൂണിസ്റ്റ് അക്രമം - ആക്രമണത്തില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

കണ്ണൂര്‍: തലശ്ശേരിയില്‍ സി പി എം ആക്രമണത്തില്‍ രണ്ടു ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാനൂര്‍ മംഗലശ്ശേരി ദിനേശ്, പുത്തൂര്‍ ചാലില്‍ സുരേഷ് ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴുത്തിനും തലക്കും വെട്ടേറ്റ ദിനേശിന്റെ നില ഗുരുതരമാണ്.

==========================================
05/08/2008
==========================================

(1) കീഴരിയൂരില്‍ സി പി എം ആക്രമണം: നിരവധി വീടുകള്‍ തകർത്തു.

കൊയിലാണ്ടി: കീഴരിയൂരില്‍ വീടുകള്‍ക്ക് നേരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. കോണ്ഗ്രസ്സിന്റെ ഓഫീസ് തകര്ത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലന്‍ നായര്‍, മണ്ഡലം സെക്രട്ടറി കെ കെ സുരേഷ് ബാബു, പെരങ്ങാട് താഴെകുനി കുഞ്ഞാത്തു, നെല്യാടി ശിവാനന്ദന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളാണ് ആക്രമണത്തില്‍ തകര്‍ന്നത്.

ഇതിനിടയില്‍ കലങ്കോളിമീത്തല്‍ ബാലന്‍ എന്ന ബി ജെ പി പ്രവര്‍ത്തകന് നേരെയും സി പി എം ആക്രമണം നടത്തുകയുണ്ടായി.

==========================================
06/08/2008
==========================================

(1) മട്ടന്നൂര്‍: സി പി എമ്മില്‍ നിന്നു പുറത്തു പോയ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു.

സി പി എമ്മില്‍ നിന്നു പുറത്തു പോയ മുന്‍ ബ്രാഞ്ച്‌ സെക്രട്ടറിയെ സി പി എം പ്രവര്‍ത്തകര്‍ നഗ്നനാക്കി മര്‍ദിച്ചു.

കീഴല്ലൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വെച്ചു ആക്രമിക്കപ്പെട്ട കൊതെരിയിലെ കലശപ്പരമ്പ് പവിത്രനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സി പി എം കൊതെരി ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന പവിത്രനെ ഇപ്പോഴത്തെ സെക്രടറി ഡി. രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. സി പി എമ്മില്‍ നിന്നു പുറത്തു പോയതില്‍പ്പിന്നെ പവിത്രന് നിരന്തരം ഭീഷണി ഉണ്ടായിരുന്നു.

(2) വേലൂരില്‍ സി ഐ ടി യു – ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്

വേലൂര്‍: സി ഐ ടി യു - ഐ എന്‍ ടി യു സി തൊഴിലാളികള്‍ തമ്മിലുള്ള സംഘട്ടനം കത്തിക്കുത്തില്‍ കലാശിച്ചു. പരുക്കേറ്റ രണ്ടു പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഐ എന്‍ ടി യു സി യൂണിയനിലെ വടുതല രതീഷ്‌ സി ഐ ടി യു വിലെ വേലൂര്‍ സുനില്‍ എന്നിവരാണ് കത്തിക്കുത്തില്‍ പരുക്കേറ്റ്‌ ആശുപത്രിയിലായത്

(3) പഞ്ചായത്ത്‌ വാഹനം ദുരുപയോഗം ചെയ്തതിനെ ചോദ്യം ചെയ്ത ബി ജെ പി പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു.

കട്ടപ്പന: പഞ്ചായത്ത്‌ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത ബി ജെ പി പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. പഞ്ചായത്ത്‌ പ്രസിഡന്‍റ് എ എല്‍ സതീശന്‍, പോലീസ് നോക്കിനില്‍കെ തന്നെ ബി ജെ പി പ്രവര്‍ത്തകരെ ഇടിച്ചു വീഴ്ത്തി വാഹനം ഓടിച്ചു പോകുകയായിരുന്നു.

പഞ്ചായത്തിന്റെ വാഹനം നിരന്തരമായി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ്‌ ബി ജെ പി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. സി പി എം ആക്രമണത്തില്‍ പരുക്കേറ്റ ബി ജെ പി പ്രവര്‍ത്തകരായ മാങ്കൂട്ടത്തില്‍ പ്രസന്നന്‍, കന്നിയിലത്ത് ഷാജി എന്നിവര്‍ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

(4) കിഴക്കമ്പലത്ത് സി പി എം ആക്രമണത്തില്‍ നാല് സി പി ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്.

കിഴക്കമ്പലം: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്ക്കുന്ന കിഴക്കമ്പലത്ത് സി പി എം പ്രവര്‍ത്തകരുടെ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ നാല് സി പി ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എ ഐ ടി യു സി താമരച്ചാല്‍ യൂണിറ്റിലെ തൊഴിലാളിയായ കൊറ്റനാടന്‍ വീട്ടില്‍ കെ ജെ ജോസിനെ ഇരുകാലുകളിലും ആഴത്തില്‍ വെട്ടേറ്റ നിലയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താമരച്ചാല്‍ കന്നാടന്‍ കെ വി ജോര്‍ജ്, താമരച്ചാല്‍ മുതനാടന്‍ മാത്യൂ പോല്‍, കിഴക്കമ്പലം മഴുവഞ്ചേരി സിജു മാത്യൂ എന്നിവരെയും ഇതേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. താമരച്ചാല്‍ കല്ലന്‍ മാര്‍ബിള്‍സ് ആന്‍ഡ് ഗ്രാനൈത്സ് എന്ന സ്ഥാപനത്തില്‍ കയറ്റിറക്കിനു ജോലിക്കെത്തിയ എ ഐ ടി യു സി ക്കാരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് ലോക്കല്‍ കമ്മിറ്റി സെക്രെട്ടറി കെ വി ജേക്കബിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സി പി ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷം സി പി എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ സി പി എം - സി പി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിലാണ്.


(5) മടക്കരയില്‍ ഡി വൈ എഫ് ഐ - യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.

ചെറുവത്തൂര്‍: മടക്കരയില്‍ ഡി വൈ എഫ് - മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേർക്ക്‌ പരുക്കേറ്റു. ബുധനാഴ്ച പന്ത്രണ്ടു മണിയോടുകൂടി രണ്ടു വിഭാഗത്തിലും പെട്ടവര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പരുക്കേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകരെ ചെറുവത്തൂര്‍ കെ എ എച്ച് ആശുച്പത്രിയില്‍ പ്രവേശിപ്പിച്ചു.

(6) സി പി എം കോണ്ഗ്രസ് ആക്രമണം: കീഴരിയൂരില്‍ സംഘർ‍ഷത്തിന് അയവു വന്നില്ല.

കൊയിലാണ്ടി: സി പി എം കോണ്ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നിലനില്ക്കുന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ കോൺഗ്രസ്‌ കീഴരിയൂര്‍ മണ്ഡലം പ്രസിഡന്‍റ് ചുക്കോത് ബാലന്‍ നായരുടെ വീടിനു നേരെ സി പി എം ആക്രമണമുണ്ടായി.

==========================================
07/08/2008
==========================================

(1) ചിറ്റിലപ്പള്ളി ഐ ഇ എസ് എന്ജിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ അക്രമം.

വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കോളേജില്‍ എസ് എഫ് ഐ അക്രമം അഴിച്ചു വിട്ടു. കോളേജിന്റെ ജന്നല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

==========================================
ആകെത്തുക :-
ഈ റിപ്പോർട്ടിനായി കണക്കിലെടുത്ത തുടർച്ചയായ ദിവസങ്ങളുടെ എണ്ണം = ഏഴ്‌‌
അക്രമവുമായി ബന്ധപ്പെട്ട്‌ കുറഞ്ഞത്‌ ഒരു വാർത്തയെങ്കിലും വന്ന ദിവസങ്ങളുടെ എണ്ണം = ഏഴ്‌
ബാക്കി (ഒരു അക്രമവാർത്തപോലും ഇല്ലാതിരുന്ന) ദിവസങ്ങളുടെ എണ്ണം = പൂജ്യം.
==========================================
ആഗസ്ത്‌ രണ്ടാം വാരത്തിലെ അക്രമവാർത്തകളുടെ സംഗ്രഹവുമായി വീണ്ടും അടുത്തയാഴ്ച.